Posts

Showing posts from 2018

നിന്‍ സാമീപ്യം തേടി

മധുരം പകരും നിൻ അധരം വിരിയും കണ്ണിലെ  വസന്തം അനുരാഗം തോന്നുന്ന നിമിഷം പ്രിയകരം നിന്‍ സാമീപ്യം ... പടരും മൊഴികളിലെ തരംഗം അലിയും തനുവിലാകെ സുഗന്ധം അണയും നിന്‍ മൃദു സല്ലാപം അകലെയാണെങ്കിലും അരികലെന്നുതോന്നും പിരിയാതെ ഒന്നായ് ഓര്‍മ്മകള്‍ ഇനിയെന്ന് കാണും നമ്മള്‍ ഋതുക്കളൊക്കെ പോയി മറഞ്ഞു കനവെന്നു തോന്നുകില്‍ വിഷമം മനസ്സിലാകെ പ്രണയമഴ പൊഴിഞ്ഞു പ്രളയതീരങ്ങളില്‍ തിരഞ്ഞു ജന്മജന്മാങ്ങളായ് നിന്നെമാത്രം ഇനിയെന്നു  ഒന്ന് ചേരും നമ്മള്‍ ..!! ജീ ആര്‍ കവിയൂര്‍ 

പ്രണയനിലാവ് ..!!

Image
ഈ സ്നേഹതീരങ്ങളിലെങ്ങും മുങ്ങിനിവരുന്നു നിന്നോര്‍മ്മകള്‍ തീര്‍ക്കും മലരികളൊക്കെ നിന്‍ കവിളില്‍ വിരിയും നുണ കുഴികള്‍ പോലെയല്ലോ നനുനനുത്ത കൈകളാല്‍ വന്നു തൊട്ടു തലോടിയകളും നുരപതയാല്‍ ഉള്ളം കവര്‍ന്നു മടങ്ങും ആഴി തിരമാലയും ആകാശത്തു വിരിയും നിന്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കും മഴവില്ലിന്‍ ചാരുതയിലായ് ഞാനെന്നെ  തന്നെ മറക്കുന്നുവല്ലോ  നിമിഷങ്ങളോളം മൗനം എന്നെ വിഴുങ്ങുമ്പോഴും എന്റെ ഉള്ളിലെവിടയോ ഒരു മോഹപക്ഷി പറന്നുയരാന്‍ ചിറകടിക്കുന്നത് പോലെ തോന്നുന്നു . നിന്‍ അനുരാഗഭാവങ്ങളെന്നിലാകെ  പടര്‍ത്തുന്നു . നിലാകാഴ്ചകള്‍ പുഞ്ചിരി തൂകി എന്നെ തഴുകുന്നേരം!! ഞാനെന്നെ തന്നെ മറന്നെതോ കാവ്യലഹരിയുടെ അനുഭൂതിയില്‍ ഒരു ഗസലിന്റെ കാല്‍പനികതയില്‍ മുങ്ങി മായുന്നുവല്ലോ  ...!! ജീ ആര്‍ കവിയൂര്‍

കാല്പനികം ..!!

Image
ഇതളഴിഞ്ഞ പൂവിന്റെ മുഖപടത്തിൽ ചുംബന ലേപനം നടത്തിയകലും  വണ്ടിൻ മനതാരിലെ മായകളാരറിവു ഉലകിൽ അഴലിന് മുഖങ്ങളെ പുഞ്ചിരിയാലങ്ങു വരവേൽക്കുമിവർ തൻ സിദ്ധിയപാരമല്ലോ സമയത്തിന് രഥചക്രം ഉരുളുമ്പോൾ കൂടെ ഒരു പിൻ തുടര്‍ന്നു നീങ്ങും മൗനമെന്നൊരു മൃതസഞ്ജീവനി കൈമുതലായവരിവര്‍ കുറിക്കും ഓരോയക്ഷരങ്ങള്‍ക്ക് എന്തൊരു ശക്തി എന്ന്  പറയാതെ ഇരിക്കുവാനാവില്ല കാലയവനികക്കപ്പുറം കാണാൻ കഴിയും ദൈവജ്ഞരല്ലോയിവർ രവിയെത്തായിടങ്ങളിൽ എത്തും കവിക്കുണ്ടറിവ് കാല്പനികം ..!!

എന്റെ പുലമ്പലുകള്‍ 77

ഞാന്‍ പിറവിയെടുക്കട്ടെ വാക്കുകളായ് നിന്റെ വിറയാര്‍ന്ന ചുണ്ടുകളിലൊരു അനുരാഗ കവിതയായ് മാറട്ടെയോ ..!! എന്റെ മഷി നിന്റെ വാക്കുകളുടെ അടിമയായ് മാറട്ടെ എന്റെ നിയന്ത്രണങ്ങള്‍ക്കുമപ്പുറം എന്റെ ചുടു നിശ്വാസങ്ങളൊരു ഗാനമായി മാറട്ടെ അവ നിനക്കായി മാത്രമായ് രചിക്കപ്പെട്ടവയായ് നിന്റെ ചിന്തകള്‍ ചുരുട്ടികെട്ടി കയറുക  സ്വപ്നയാനത്തില്‍ എന്നിട്ട് നമുക്കിരുവര്‍ക്കും മറയാം പ്രണയത്തിന്‍ ലോകത്തിലേക്ക് ..!!

എന്റെ പുലമ്പലുകള്‍ 76

Image
ഞാൻ എന്നെതന്നെ നഷ്ടമാക്കിയിരിക്കുന്നു നിനക്കായ് ഇനി നീ വിചാരിച്ചാൽ മാത്രമേ എന്നെ മടക്കി തരികയോ നിന്റെ ഹൃദയത്തിനുള്ളിൽ ആരും കാണാതെ ഒളിപ്പിക്കാം ..!! ഇപ്പോൾ നമുക്കറിയാമിരുവർക്കും നമ്മുടെ ഹൃദയങ്ങളേറെ ആഗ്രഹിക്കുന്നു പിരിയാനാവാത്തവണ്ണം ചേർന്നിരിക്കുന്നു നിന്നെ കണ്ട മാത്രയിൽ എന്റെ കണ്ണുകൾ ചിമ്മാൻ മറന്നിരിക്കുന്നു അവ എപ്പോഴും നീ തീർത്ത മോഹവലയങ്ങളിൽ സ്വപ്നാടനം നടത്തുന്നു . ഓരോ തുള്ളി കണ്ണുനീരും നിന്നെ പ്രതി അടർന്നു വീഴുമ്പോളും അറിയാതെ നിന്നെ ഞാൻ എന്റെ കാരാഗൃഹത്തിൽ ബന്ധനസ്ഥയാക്കുന്നു പ്രണയത്താൽ ..!! എന്റെ ഹൃദയത്തിൽ എത്രയോ മുറിപ്പാടുകൾ നീ തീർത്തിട്ടും അതെ അത് നിനക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നു യുഗങ്ങളായി നിന്റെ ചുണ്ടുകളുടെ പരിമളതയിൽ ഒരു വണ്ടായിമാറി മൂളുന്നു നിന്നെ വിട്ടു പിരിയാതെ ചുറ്റി തിരിയുന്നുയീ ചിതാകാശ സീമയിൽ ..!!

എന്റെ പുലമ്പലുകള്‍ -75

Image
എന്റെ പുലമ്പലുകള്‍ -75 പുറത്തുവരു നിങ്ങളുടെ നീണ്ട സ്വപ്നാടനങ്ങളിൽ നിന്നും പറന്നുയുരുക നിങ്ങൾ തൻ ചിന്താ സരിണികയിൽ  മാത്രം ..!! നിന്റെ രോഗം വിരഹത്തിൻ തീഷ്ണതയെങ്കിലതിനു  മറുമരുന്ന് നിർവചനിക്കാനാവാത്തത് പ്രണയമെന്നൊന്നു മാത്രം ..!! അവൻ പ്രണയം നിറഞ്ഞ ചഷകം നീട്ടി അവളതു നിര്‍വൃതിയോടെ വിഴുങ്ങി ഇരുവരും സ്നേഹത്തിന്റെ നെടുവീർപ്പറിഞ്ഞു ..!! ഉറക്കമില്ല പ്രണയിതാക്കൾക്കു അവർ ഉണർന്നിരുന്നു കഥകൾകൊണ്ട് പരസ്പരം  നെയ്യ്തുകൂട്ടുന്നു സ്വപനങ്ങൾ അത് കണ്ടു ഏറെ കാവ്യങ്ങൾ രചിക്കപ്പെടുന്നു !!

അകന്ന്‍ അകന്ന്‍ ..!!

Image
നിന്റെ ചുംബനത്താൽ എൻ വേദനകളെ ഉരിക്കുക നിന്റെ ചുണ്ടുകളിൽ പരിമള ലേപനൗഷധമോ ..!! എന്റെ ഹൃദയത്തിൽ കുടികോൾക അവിടെനിന്നല്ലോ  പ്രണയത്തിനുറവ അകന്നിടുക നീ നിന്റെ മനസ്സിൽനിന്നും ഞാൻ ആഗ്രഹിക്കുന്നു നിന്റെ ഇഷ്ടം എന്നിൽ നിറഞ്ഞു തുളുമ്പട്ടെ എന്തെന്നാൽ എന്നുള്ളം ശൂന്യമായി കിടക്കുന്നു നിന്റെ  യാത്രകളിൽ ഞാന്‍ നിഴലായി മാറുമ്പോള്‍ പ്രണയം പരിചയമാക്കുന്നേരം കേവലം ഒരു ലഹരി മാത്രമായി പിന്നെ അകലുന്നത് എളുപ്പമായില്ല അകലം നടിച്ചു നീ ഞാനറിയാതെ കൈയെത്താ ദൂരങ്ങളിലേക്ക് പോയി നിശാന്ത മൗനം എന്നില്‍ ഗ്രസിച്ചു ഇരുളിന്റെ ആഴങ്ങളില്‍ ഇറങ്ങി നോവിന്റെ തീരത്തണഞ്ഞു . എല്ലാമൊരു പേകിനാവ് പോലെ തണുത്തുറഞ്ഞു അകന്ന്‍ അകന്ന്‍ ..!! ജീ ആര്‍ കവിയൂര്‍ 

കുറും കവിതകള്‍ 783

ഒറ്റക്ക് വിരഹം ഇരട്ടക്കു പ്രണയം . മൂന്നാവുമ്പോഴേക്കുമാള്‍ക്കുട്ടം ..!! ചിറകടിയുടെ മൃദുതാളത്തില്‍ മൗന മുടഞ്ഞു .. ചുബന മധുരം പകര്‍ന്നു ..!! ചിറകടിയുടെ ഒച്ചയനക്കം ഓളമിട്ടു കരയുടെ നേര്‍ക്ക്‌ . പ്രണയാക്ഷരങ്ങളാല്‍ കവിത പിറന്നു ..!! ഒറ്റമ്പിയിലിരുന്നാനുരാഗം മൗനം പേറിയവസാനം വൈരാഗ്യമാറുന്നുവോ ..!! നിറം മാറലുകളുടെ ലോകത്തില്‍ പഴിയേല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഓന്തിന്‍ ജന്മം ..!! മരുകടലില്‍ കാറ്റ് തീര്‍ത്തു പൂഴി തിരമാല മനസ്സിലോ  വിരഹ നോവ് ..!! മഞ്ഞു പൂക്കുന്ന മലയിടുക്കില്‍ പതിയിരുന്ന കണ്ണുകള്‍ തേടി അതിര്‍ത്തി കടന്നു വരുന്ന ശത്രുവിനെ ..!! മഞ്ഞു വകഞ്ഞു വരുന്നുണ്ട് പ്രണയങ്ങള്‍ പേറും വഞ്ചി കാറ്റിനുമുണ്ട് പൂമണം ..!! ജീവിതകയ്യ്പ്പു തീര്‍ക്കാന്‍ മധുരം വില്‍ക്കുന്നേരം അലറി അകലുന്ന കടല്‍..!! അസുരതാളകൊഴുപ്പില്‍ തുള്ളി പറക്കുന്നുണ്ട്‌ ഉത്രാളിക്കാവിലുത്സവം ..!!

നടനം തുടര്‍ന്നു ..!!

Image
ദൂരെ ചക്രവാളച്ചരുവില്‍ കണ്ടു ഞാനൊരു ദാവണിയുടുത്തു  തുടുത്ത സന്ധ്യയുടെ നാണം ദിക്കേതെന്നറിഞ്ഞില്ല നടന്നടുത്തപ്പോളെക്കും ദഹിച്ചമര്‍ന്നു കടലിന്‍ ആഴങ്ങളില്‍ മറഞ്ഞു രാവിന്‍ ചെലതുമ്പില്‍ പിടിച്ചു പുഞ്ചിരിയുമായ് രാഗര്‍ദനയനവുമായ് വന്നുനിന്നു അമ്പിളിചന്തം രാഗാലാപന ചുംബനത്താലുണര്‍ന്നൊരു മുരളികയുടെ  രതിഭാവ വര്‍ണ്ണനകളാല്‍ മനവും തനവും കുളിര്‍ത്തു കനവുണര്‍ന്നു ചുവടുവച്ചു താളമേള കൊഴുപ്പില്‍ കദനമകന്നു കരളുണര്‍ന്നു വിരഹമകന്നു നിഴലകന്നു കര്‍ണ്ണികാരം തണലില്‍ പൂത്തുലഞ്ഞു പ്രണയ ദളങ്ങള്‍ കൂവിയുണര്‍ത്തിയ പകലിന്‍റെ തിളക്കത്തില്‍ നടനം തുടര്‍ന്നു ..!! ജീ ആര്‍ കവിയൂര്‍ ..

കുറും കവിതകള്‍ 782

കൊമ്പുവിളി ഉയര്‍ന്നു തിടമ്പേറ്റിയ കൊമ്പന്‍ കാതാട്ടി താളം പിടിച്ചു ..!! നല്ലമ്മ കനിയാന്‍ കണ്ണു തള്ളി ഉറഞ്ഞു തുള്ളി കോലം ..!! കൊലുകുമല താണ്ടി കാറ്റ് തേയില മണം പകര്‍ന്നു സിരകളിലൂര്‍ജ്ജം  ..!! ചങ്ങലക്കുമപ്പുറം ചേങ്ങല തേങ്ങി കരഞ്ഞു താളം പിടിച്ചു പൂരപ്രേമികള്‍ ..!! കൂടൊരുക്കി കാത്തിരുന്നു അമ്മകിളി പറന്നകന്നു ചൂടുമായ് ആണ്കിളി..!! ചുവടുകള്‍ മാറ്റി നിന്നു അയ്യനെ കാണാന്‍ കാത്തിരിപ്പിന്റെ കാലുകഴച്ചു ..!! മഞ്ഞിന്‍ മറനീക്കി ഉദയോന്‍ മലമുകില്‍ പുല്‍കൊടി  തലയുയര്‍ത്തി ..!! കോലം കെട്ടിയപ്പോൾ നാടും  നാട്ടാരും കൂടെ വേഷമഴിച്ചപ്പോൾ തനിയെ ..!! കോൺക്രീറ്റ് പൂവിൽ പൂമ്പൊടി തേടി പറന്നു തളർന്നൊരു  ശലഭം ..!! നിയോൺ പ്രഭയിൽ പ്രളയം മറന്നു ആലുവാ പുഴയൊഴുകി ..!! ഇഴഞ്ഞു നീങ്ങും ജീവിതത്തിനൊപ്പം ബന്ധനങ്ങൾ വഴി മുടക്കുന്നു ..!! ആഴ്ന്നിറങ്ങും ശൂലം ഭക്തിയുടെ ലഹരിയിൽ ജീവിത നൊമ്പരം മറക്കുന്നു ..!! കടലലക്കൊപ്പം ഇര കോർത്തു ഇഴയുന്ന നിമിഷങ്ങൾ കാത്തിരിപ്പു അതിജീവനം ..!! പുലരുന്നുണ്ടാഴങ്ങളിലുടെ പുലരി മുതല്‍ അന്തിവരെ ഓളങ്ങളില്‍പ്പെട്ടു ജീവിത യാനം ..!! വിടര്‍ത്തുന്നുണ്ട് ചിറകുകള്

കുറും കവിതകള്‍ 781

പറന്നുയർന്നു കഴുകൻ കണ്ണുകൾ തള്ളയില്ലാ കരച്ചിൽ. കീയോ കീയോ   ..!! നിഴലുകൾക്കു ഭക്തിയുടെ മുഖം . അമ്പലമണി മുഴങ്ങി ..!! തിരകൾ തീർത്തു വിരഹത്തിൻ ചിത്രം തീരം മൂകസാക്ഷി ..!! മഞ്ഞിൻ പുതപ്പിനിടയിൽ കടൽ പരപ്പിലായ് വിശപ്പിന് തിരക്കഥ ..!! തത്തമ്മ ചുണ്ടിൽ ശോകമാർന്ന ഈണം . വിരഹം  തപസ്സിരുന്നു ചില്ലയിൽ ..!! പിറവിക്കു കൂടൊരുക്കി മൗനമാർന്ന ശിഖരങ്ങൾ ഗുല്‍മോഹറില്‍  പൂ പുഞ്ചിരി ..!! ബുദ്ധ മൗനം മന്ത്രങ്ങള്‍ ചുറ്റിത്തിരിഞ്ഞു . ഭക്തിയുടെ തിളക്കം കണ്ണുകളില്‍ ..!! ഭാഷകള്‍ മറന്നു ചങ്ങാത്തമൊരുങ്ങി കാടിന്റെ നന്മ ..!! തെരുവുണര്‍ന്നു പാലിന്റെ നന്മ നിറഞ്ഞു പ്രഭാത കാഴ്ചാ വിരുന്ന്‍ ..!! ഓര്‍മ്മകളില്‍ ബാല്യം കൊലുസ്സുകിലുങ്ങി കയ്യില്‍ ചാമ്പക്കാ മധുരം ..!! 

നിൻ മിഴികടലിന്റെ .....!!

Image
മൊഴികളെത്രയോ തവണ നിന്റെ കാൽച്ചുവട്ടിൽ അമർന്നകന്നുവല്ലോ എരിച്ചടക്കിയില്ലേ എന്റെ കത്തുകൾ പൂവ്‌ താളുകൾക്കിടയിൽ നിന്നെടുക്കുമ്പോൾ തന്നവരെ കുറിച്ചിന്നു സ്മരിച്ചിരിക്കുമല്ലോ നിൻ  മിഴികടലിന്റെ  ആഴങ്ങളിൽ എല്ലാമറന്നിറങ്ങേണ്ടിയിരുന്നു പ്രണയിക്കേണ്ടതായിരുന്നു നിന്നെ വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ ഓർക്കും തോറും നാം അടുക്കണമെന്നൊരു ഉള്ളിലെ തേങ്ങൽ വിരഹമായിരുന്നോ പെയ്യ്തൊഴിഞ്ഞ മിഴിമേഘങ്ങൾക്കു ലവണ രസമായിരുന്നുവോ അറിയില്ല നിൻ  മിഴികടലിന്റെ  ആഴങ്ങളിൽ എല്ലാമറന്നിറങ്ങേണ്ടിയിരുന്നു പ്രണയിക്കേണ്ടതായിരുന്നു നിന്നെ വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ പറഞ്ഞുമെഴുതി പാടിയിട്ടും തീരുന്നില്ലല്ലോ നിന്നെ കുറിച്ച് . നീറും തോറും നെഞ്ചിൻകൂട്ടിലെ മിടിപ്പുകൾ  നിന്നെക്കുറിച്ചു മാത്രം നിൻ  മിഴികടലിന്റെ  ആഴങ്ങളിൽ എല്ലാമറന്നിറങ്ങേണ്ടിയിരുന്നു പ്രണയിക്കേണ്ടതായിരുന്നു നിന്നെ വിട്ടകലേണ്ടിയിരുന്നല്ലോ പിന്നെ രാവുകളൊക്കെ പകലായ് നിത്യമങ്ങു  പകലുകളൊക്കെ രാവായി മാറുമ്പോഴും എന്തെ എൻ കണ്ണുകൾ കാണുന്നതൊക്കെ കാതുകൾ കേൾക്കുന്നതൊക്കയും  നീ നീ മാത്രം നിൻ  മിഴികടലിന്റെ  ആഴങ്ങളിൽ എല്ലാമറന്നിറങ്ങേണ്ടിയിരുന്നു

സൂക്ഷ്മാംശത്തെ അറിയുക ..!!

Image
സൂക്ഷ്മാംശത്തെ അറിയുക ..!! ഞായെന്‍ ഹൃദയവാതയാനത്തിലുടെ നിന്നെ തന്നെ നോക്കികൊണ്ട്‌ എന്റെ സ്വപ്ന തെരുവായ തെരുവിലുടെ  നടന്നു നിനക്കെന്താണ് പറയുവാനുള്ളതും എന്താണ് ചെയ്യുവാനുള്ളതും എല്ലാം നിന്റെ ഇച്ഛ പരമാര്‍ത്ഥങ്ങള്‍ നിനക്കറിവുള്ളതല്ലേ പ്രവര്‍ത്തികളുടെ ചെയ്യ്തികളില്‍ ഒരിക്കലും കുടുങ്ങല്ലേ , നിന്റെ ഹൃദാനുസരണം ജീവിക്കുന്നു നാം ഒരു ഇടനാഴിയിലുടെ മാത്രം സഞ്ചരിക്കുന്നു എത്രയോ ആഗ്രഹങ്ങള്‍ എത്രയോ കരുതലുകള്‍ എല്ലാം വെറും നിമിഷങ്ങളില്‍ പൊട്ടിയുടയുന്ന നീര്‍കുമിളകള്‍ പോലെ അല്ലോ , ഈ ജീവിതം വെറും അനുകരണമല്ലോ , ഉള്ളിന്റെ ഉള്ളില്‍ നീ നിവസിക്കുന്നു എന്നൊരു തോന്നല്‍ എനിക്ക് ജീവിക്കാന്‍ ഉള്ള പ്രേരകം അതുമാത്രം ദയവുചെയ്യ്തു അനുതപിക്കാതിരിക്കു ഒന്നുമേ നഷ്ടപ്പെട്ടിട്ടില്ല ഒന്നുമേ നേടിയിട്ടുമില്ലോ ഇതെല്ലാം ഒരു തോന്നലുകള്‍ മാത്രം . സ്വയം സ്നേഹിക്ക നിന്‍ ഉള്ളിലുള്ള നിന്നെ എല്ലാം അറിയുന്ന നശിക്കാത്ത സൂക്ഷ്മാംശത്തെ ..!! ജീ ആർ കവിയൂർ photo by AbHi ShEk T M

കുറും കവിതകള്‍ 780

ഉരുളുന്നുണ്ട് കൈയ്യാലെ വേദനകളും വിശപ്പും തെരിവിന്റെ കണ്കാഴ്ച..!! സന്ധ്യാംബരതണലുകളില്‍ ചിറകൊതുക്കുന്നുണ്ട് കുറുകലോടെ മതിലകങ്ങളില്‍ ..!! ഇലകൊഴിഞ്ഞ് ഉണങ്ങിയ  ചില്ലകളില്‍ ചുറ്റി വരിഞ്ഞു പ്രണയം ..!! പരിഭവ തിരയുടെ മടക്കം തീരത്ത്‌ നിന്നു കൈയ്യാട്ടി വിളിക്കുന്നു ഓലപ്പീലികള്‍ ..!! പുലരി വെയില്‍ വീണുടഞ്ഞ തുള്ളികള്‍ കരഞ്ഞു വീര്‍ത്ത മണ്‌ഡൂകം..!! സന്ധ്യാംബര ചുവട്ടില്‍ ഇണയരയന്നങ്ങള്‍ കൊക്കൊരുമ്മി തടാകത്തില്‍ പ്രണയം  വിരിഞ്ഞു ..!! പുഞ്ചിരിച്ചു നിന്നു പൂവ് മൂളിയടുത്തു വണ്ട്‌ . കാറ്റിനു പ്രണയ ഗന്ധം ..!! ഇതള്‍ പൊഴിഞ്ഞ ചില്ലയില്‍ പ്രണയ  നൊമ്പരം. വിരഹം ചിറകൊതുക്കി ..!! ഉത്സവ തിരക്കില്‍ ചെറു കണ്ണുകളിലെ തിളക്കം . വിശപ്പിന്റെ കച്ചവടം ..!! തിരിനനച്ചു കൈകള്‍ . വളകിലുങ്ങി ചിരിച്ചു ഉത്സവ ലഹരി‍ ..!! നീലകമ്പളം പുതച്ചു ഒറ്റക്കിരുന്നു പാടി രാഗം ശോകം ..!!

കുറും കവിതകള്‍ 779

കുറും കവിതകള്‍ 779 കുടുകുട്ടും നിമിഷങ്ങളും കാത്തിരിപ്പിനോടുക്കങ്ങളില്‍ നെഞ്ചിടിപ്പിന്‍ അനക്കം ..!! നക്ഷത്രകൂട്ടവും കരിമേഘങ്ങളാല്‍ നിറഞ്ഞു മാനം . കുമ്പസാര നിരതമായ മനം ..!! മാനവും മലയും പ്രണയത്തില്‍ ചുംബനത്തിനു സാക്ഷിയായ്  കാറ്റില്‍ ഉലയുന്ന മേഘം ..!! പറന്നിറങ്ങുന്നുണ്ട് വിരഹ ചിറകുകള്‍ . മൗനം കൂടെ കുട്ടിന്..!! വിശപ്പ്‌ കൂട്ടിനുണ്ട് വയറിനു വഴിയേറെ . മരച്ചില്ലകളില്‍ ഇലയനക്കം ..!! കൗമാര ചിന്തകളും കൂട്ടിനുണ്ടക്കരക്ക് വെയിലുമൊപ്പം വിശപ്പും ..!! മനസ്സില്‍ കടുവാ ഭാവം നിഴലിക്കുന്ന  മുഖം. കരച്ചിലോ മ്യാവു മ്യാവു ..!! മധുരിക്കുന്നുണ്ട് ചുണ്ടുകളില്‍ മനസ്സിന്റെ കോണില്‍ മൗനാനുരാഗം ചിറകുവിരിയിച്ചു ..!! മനസ്സിന്‍ ചിന്തകള്‍ മാനം മുട്ടുന്ന നേരം . മണിയൊച്ചയും കുളമ്പടി താളവും ..!! വലം വെക്കുന്നുണ്ട് ഭക്തിയും കൈവിട്ട കൗമാര്യമകന്ന ചുവടുകളും ..!! ജീ ആർ കവിയൂർ

തുറന്നു തന്നെ ഇരിക്കട്ടെ

Image
സ്വപ്നങ്ങളെ ഒരിക്കലുംകണ്ണിലോളിപ്പിക്കല്ലേ അവ കണ്ണുനീരായി മാരുമെന്നറിക സുഹുര്‍ത്തെ അവയെ ഹൃദയത്തിലോളിപ്പിക്കുക അപ്പോള്‍ അത് ഹൃദയതാളമായ് ഓര്‍മ്മിപ്പിക്കും യാഥാര്‍ത്ഥ്യത്തെ ഒരിക്കലും ഉണരരുതെ ഇന്നലകളുടെ വെറുപ്പിന്റെ തിരുശേഷിപ്പുമായ് ഉണരുക ഇന്ന് എന്ത് നല്ലത് ചെയ്യാമെന്ന് അതിലുടെ എന്തും നേടാമെന്നറിക എത്ര കഠിനമാകുന്നുവോ ജീവിതാനുഭവം അത്രയും ബലവത്തായി തീരും പിന്നീടുള്ള ദിനങ്ങള്‍ വളരെ ലാഖവം ആവുമെന്നറിക കണ്ണുകള്‍ തുറന്നു തന്നെ ഇരിക്കട്ടെ ജീവിത കൊമ്പിലിരിക്കുംകൂമനെ പോലെ ..!! ജീ ആർ കവിയൂർ

നിൻ മടിത്തട്ടിൽ ..!!

Image
നിൻ മടിത്തട്ടിൽ ..!! സമയമതെയതാണ് വലിയ കുടുക്ക് അതിന്റെ കൈകളിലകപ്പെട്ടുപോവുകിൽ     നീയാശ്രയിക്കുമക്ഷരങ്ങളാൽ തീർക്കും കവിതകളിലെ പ്രണയം ഒരിക്കലും തിരികെ വന്നില്ലയെങ്കിലും വേദനകളാൽ വിരഹമാഴമേറുകിലും നിനക്കായെന്റെ ഹൃദയത്തെയാലയമാക്കി ഹൃദയ വാതായനങ്ങളൊക്കെ തുറന്നിട്ടിരിക്കുന്നു നിന്റെയാഗമന നിർഗമനങ്ങൾക്കായ് വേണ്ടെനിക്ക് കാഞ്ചന കമനീയങ്ങൾ വേണ്ടെതല്പ്പമിടം, നിന്റെ ഹൃത്തിൽ  രാവുകളാണെനിക്കേറെയിഷ്ടം എന്റെ ചിന്തകൾ, നിനക്കായി തുറന്നിടാൻ എന്റെതായ സമയമുണ്ടല്ലോ ആർക്കും കടപ്പെട്ടിട്ടില്ലല്ലോ  ഞാനറിയുന്നു, നിന്റെ - യോരോ നോട്ടത്തിലൂടെ ലഭിക്കുന്നു ഒരായിരം ചുംബനമധുരങ്ങൾ ഈ നീളും പാതകൾ നടന്നു നീങ്ങുമ്പോൾ ഖുറാൻ, ബൈബിൾ, ഗീതയുമെനിക്ക് വഴികാട്ടിയായി നിൽക്കുമ്പോൾ എല്ലാം നിന്നിലേക്കുള്ള പ്രണയപാത ഒരുക്കുന്നുവല്ലോ ..!! ഞാൻ മനസ്സിലാക്കുന്നു ജീവിത യാത്രകൾ അവസാനിക്കുന്നതു നിൻ അരികിലല്ലോ നിത്യ ശാന്തിയാർന്ന നിൻ മടിത്തട്ടിൽ ..!! ജീ ആർ കവിയൂർ

വിഭോയറിക ..!!

Image
വിഭോയറിക ..!! വൻമതിലോ വന മതിലോ വനിതാ മതിലോ വലിയ വിള്ളലോ തീർക്കുന്നു  ജാതീയം കഷ്ടം വഴിതെറ്റാൻ വെറുതെ വളക്കാൻ നോക്കേണ്ട വിലയേറെ കൊടുക്കാൻ ഒരുങ്ങുവിൻ നിങ്ങൾ വൈരുദ്ധാധിഷ്ഠിത വാദം പകരാൻ അവസാനം വിനയായി മാറുമെ വിരജിത പരാജിത വിഭോ വികൽപ്പങ്ങൾ വേണ്ട വേണ്ട വേണ്ട വയറു നിറഞ്ഞില്ലെങ്കിൽ വെറുതെ വിരളി പിടിക്കാതെ വെറുപ്പെറ്റണ്ടിനിയും വിനാശം അടുക്കാറായി നവോദ്ധാനം മതിയാക്കു വായടക്കു മതിയാക്കു ഈ വലിയ വിപത്തുക്കള്‍ വാനരമര്‍ക്കട മാനസമകറ്റു വായടക്കുക സഖാ വല്ലവിധേന എല്ലാം ശരിയാക്കുക വില്ലാ വീരാളിപ്പട്ട് വേണമെങ്കില്‍ വിനയാന്വിതനായി വര്‍ത്തിക്കുക വിരട്ടല്‍ മതിയാക്കു വേദന കൊള്ളുന്നു കേരളം ..!! 

കണ്ടേന്‍ ഉണ്ണിയേട്ടനെ

Image
കണ്ടേന്‍ ഉണ്ണിയേട്ടനെ നീളെ നീളത്തിൽ നിളയൊഴുകി പരക്കുന്നു തീരങ്ങളിലെത്രയോ ആത്മാക്കളുറങ്ങുന്നു  പുക ഉയരുന്നു അകലെ ഐവർ മഠവും കാണായ്‌ മലമുകളിലെത്തി ശ്രീരാമലക്ഷമണന്മാരരെ കണ്ടു തൊഴുതു തിരിഞ്ഞപ്പോള്‍ അഞ്ജനാ തനയന്‍ നില്‍ക്കുന്നു രാമ രാമ ജപവുമായി ധന്യനായ് നിന്ന നേരം അറിയാതെ കണ്ണുനിറഞ്ഞു തനിക്കിന്നു കൈവന്നൊരു ഭാഗ്യത്തിന് കാരണം ജേഷ്ഠ മൂത്ത് ചെങ്ങാതിയാമെന്‍ പരമ ഭക്താനാം കേരളദാസനുണ്ണിയെട്ടനല്ലോ ചിരകാല സ്വപ്നം കണ്ടു മുട്ടുവാന്‍ കാരണഭൂതനായത് സാക്ഷാല്‍ വില്വാദ്രിനാഥനാലല്ലോ ആശ്രമായത് സത്യം വിരല്‍ ചൂണ്ടി കാട്ടി തന്നിതു  അകലേക്ക്‌ പിന്നെ തൊഴുവിപ്പിച്ചിത് തിരുനാവായ ലക്ഷമാക്കി തിരികെ വരുന്നേരം പിരിയുന്നനേരം ഞാന്‍ പാദാരങ്ങളില്‍ തൊഴുതു വിടവാങ്ങുമ്പോള്‍ മനസ്സിനൊരു ലാഖവാവസ്ഥ ധന്യമായിന്നു രഘുനാഥനാം എനിക്ക് കൈവന്ന സൗഭാഗ്യം..!! ജീ ആര്‍ കവിയൂര്‍ 

കുറും കവിതകള്‍ 778

പുലരിയണഞ നേരം കൊക്കികൊരുത്തു നിന്നു കാല്‍പ്പെരുമാറ്റങ്ങല്‍ക്കായ് തീവെട്ടി പ്രാകാശത്തില്‍ തിടമ്പേറി നിന്നു ചങ്ങലക്കിട്ട മാനസം ..!! കാത്തിരിപ്പിന്‍ മൊഴികള്‍ക്കു വിരഹനോമ്പരം തീര്‍ക്കുന്ന ജീവിതമൊരു തീരാ കാവ്യം ..!!! നിഴലുകള്‍ തീര്‍ക്കുന്ന വിരഹ കാവ്യം പ്രവാസ ലോകം ..!! നീമാത്രമെന്തേ വന്നില്ല നിലാവും ആമ്പലും കാവലായി മൗനവും ..!! ഓര്‍മ്മകളടുക്കുമ്പോള്‍ എന്തെ നീ കലുന്നു മൗനപ്പീലി പുസ്തക താളില്‍ ..!!! പ്രണയത്തിന്‍ ഉയരങ്ങള്‍ക്ക് ജീവിതത്തിന്‍ അളക്കാനാവാത്ത നിഴല്‍ തീര്‍ക്കും മൗനാഴം ..!! അനുഭൂതിപൂക്കാന്‍  ചിറകുമുളക്കുന്ന നിമിഷങ്ങള്‍ സന്ധ്യാവര്‍ണ്ണം വാനില്‍ ..!! നിഴലുകളില്‍ തെളിയുന്നു പ്രണയാക്ഷരങ്ങള്‍ കൊക്കൊരുമി നിന്നു മൗനം ..!! നിയോണ്‍ നിലാവ് കൊഴുപ്പേറിയെണ്ണപ്പണം പ്രവാസ ദുഃഖം ..!! വിരഹം കാത്തുകിടന്നു പ്രണയകടവില്‍. മൗനം പൂത്തുലഞ്ഞു മനസ്സില്‍ ..!!

ചിത്രം വിചിത്രം ..!!

Image
നിന്റെ മേനി പുല്‍കാന്‍ അണയുന്നിതാ നിശാശലഭഘോഷവൃന്തം  നയന സുന്ദരം നിലക്കു അല്‍പ്പനേരം മധുവിന്‍ മധുരമല്‍പ്പം നിറയട്ടെ നിന്‍ മനസ്സിലിത്തിരി  പ്രണയ മന്ത്രം ..!! അരുകിലണയാനാശയോടെ അണയുന്നു എന്‍ നിഴലും പൂകിനാവും കനവോ കാണ്മതൊക്കയും പുഞ്ചിരിയുടെ നറുവെട്ടത്തിലാകെ വികല്‍പ്പം പുണരുവാന്‍ കൊതിയോടെ നീണ്ടകരങ്ങള്‍ക്ക് പുലരിവന്നു നിന്നിതായകന്നിത് ഓര്‍മ്മയിതൊക്കെ പലയാവര്‍ത്തി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു വെറുതെ നനവെഴും നിന്‍ ലഹരി പകര്‍ന്നാനുഭൂതിയില്‍ ഞാനും നിറമിഴിയോടെ  തുലികയാല്‍ കോറിയിട്ടു ചിത്രം വിചിത്രം ..!! ജീ ആര്‍ കവിയൂര്‍ 

മെല്ലെ മെല്ലെ വന്നു

Image
മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍ ഹൃദയജാലക വാതിലിനരികെ ഒരു പൊന്‍ നിലാവുപോലെ പെയ്യ്തിറങ്ങിയെന്നിലാകെ ... ഋതു വര്‍ണ്ണ വസന്തം രാഗമായ് സംഗീത സാന്ത്രമായ് നിന്‍  മധുര ചുണ്ടിണകളാല്‍ തീര്‍ത്തു ഒരു ബാസുരി നാദമെന്‍ സിരകളില്‍ പടര്‍ത്തി അനുരാഗത്തിന്‍ അനുഭൂതി അനുരാഗത്തിന്‍ അനുഭൂതി ഓമലാളെ മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍ ഹൃദയജാലക വാതിലിനരികെ ഒരു പൊന്‍ നിലാവുപോലെ പെയ്യ്തിറങ്ങിയെന്നിലാകെ ... .. മാഞ്ഞകന്നു പോകല്ലേ എന്നില്‍ നിന്നും മലര്‍മകളെ ,മാരിവില്ലിന്‍ നിറയഴകെ മനസ്സിലെന്നും നിക്കായായ് തീര്‍ക്കുന്നു മൃദുമലര്‍ശയ്യയാലെ സ്വപ്ന ചിറകിലേറി സ്വര്‍ലോക ജാലമേറി നിന്‍ മധുചഷകത്തിന്‍  ലഹരിയാലെ മയങ്ങുമ്പോള്‍ അറിയാതെ വേഗമങ്ങു നിദ്ര വിട്ടുപോകുന്നനേരം ഓര്‍ത്തിരുന്നു പാടിഞാനങ്ങു നിനക്കായ് മെല്ലെ മെല്ലെ വന്നു നീ നിന്നെന്‍ ഹൃദയജാലക വാതിലിനരികെ ഒരു പൊന്‍ നിലാവുപോലെ പെയ്യ്തിറങ്ങിയെന്നിലാകെ ... ജീ ആര്‍ കവിയൂര്‍ 

വരൂ ജീവിക്കാം ..!!

Image
വരൂ ജീവിക്കാം ..!! വേദന അത് ഇറങ്ങട്ടെ ഉള്ളിന്റെ ആഴങ്ങളിലേക്ക് എങ്കിലേ നിനക്ക് മനസ്സിലാകുകയുള്ളു നമ്മള്‍ എത്രനാള്‍ ഇരുവരും ഒരുമിച്ചു ജീവിച്ചെന്നു നിനക്കറിയുമോ നമ്മളുടെ ആഗ്രഹങ്ങള്‍ എനിക്കറിയാം അതിനു ഉള്ള കാരണങ്ങള്‍ അതല്ലേ നീ എന്നില്‍ നിന്നുമകന്നു നില്‍ക്കുന്നത് എന്റെ  താല്‍പ്പര്യം നിന്നെ സ്വപ്നത്തില്‍ കണ്ടുമുട്ടുകതന്നെ എന്തെന്നാല്‍ അവിടെ നിയമതടസങ്ങളോന്നുമില്ലല്ലോ ഞാനൊരു കാറ്റായ് മാറി എന്റെ സുഗന്ധം  നിന്നിലേക്ക്‌ എത്തിചേരാം എന്റെ ചുണ്ടുകള്‍ എന്നോടു ചോദിക്കുക ആണ് എപ്പോഴാവുമോ നിനക്ക് ചുംബന പുഷ്പങ്ങലര്‍പ്പിക്കുക ..!! വരിക നീ വരിക എവിടെയാണോ രാവ് ഉരുകി പകലായി മാറുന്നത് ഞാന്‍ കാത്തിരിക്കാം നിനക്കായ് ആ പുഷ്പം നീ പറിച്ചേടുക്കുവോളം മുള്ളുകളെ അവഗണിക്കരുതേ സമയമകലെയല്ലയിനിയും ഞാനും നീയും ഓര്‍മ്മയാകുവോളം .. വരൂ നമുക്ക് ജീവിക്കാം ..!! ജീ ആര്‍ കവിയൂര്‍

മനമാകെ കുളിരണിഞ്ഞു ..!!

Image
മഴത്തുള്ളികള്‍ വീണുടഞ്ഞു നിന്‍ നൂപുരങ്ങള്‍ ചിരിച്ചുയുടഞ്ഞു നിലാവ് പൂത്തുലഞ്ഞു പെയ്യ്തിറങ്ങി നിന്‍ അധരങ്ങളില്‍ മുല്ല പൂവിരിഞ്ഞു അവിളുകളില്‍ മൃദുലമായ്കാറ്റ് ഉമ്മവച്ചു നാണം തിരിതെളിച്ചു ഉടലാകെ കോരിത്തരിച്ചു കാല്‍നഖങ്ങള്‍ വര്‍ണ്ണ ചിത്രം വരച്ചു തരിച്ചു നിന്നു കണ്ടേന്‍ നയനങ്ങള്‍ തേന്‍ മധുരം നുണഞ്ഞു കവിതകള്‍ അറിയാതെ വിരലുകളില്‍ നൃത്തം വച്ചു സൂര്യകിരിടം ചാര്‍ത്തി ചക്രവാളങ്ങളില്‍ നിവര്‍ന്നു പോയ്‌ പോയ രാവിനി വരുമെന്നോര്‍ത്തു നടന്നു കളകളാരവം കെട്ടു കിളിമൊഴിയെറ്റു പാടുന്നു സാഗര തിരമാലകള്‍ കരയെ കെട്ടിപ്പുണര്‍ന്നു മനമാകെ ആനന്ദ ഭൈരവിയില്‍ മുങ്ങിയുരന്നു ..!! ജീ ആര്‍ കവിയൂര്‍ 

അയ്യാ നീയെ ശരണം

Image
അയ്യാ നീയെ ശരണം അയ്യാ നിൻ നാമം ജപിക്കുകിൽ അയ്യോ നരഗത്തിലേക്കോ നീ അറിഞ്ഞിരുന്നു പുഞ്ചിരിക്കുന്നു അലിവില്ലാതെ ആട്ടിയിറക്കുന്നു അക്ഷരാഭ്യാസമില്ലാത്തവര്‍ പോലെ ആഭാസരായി അയ്യന്റെ നാമജപം അലയടിക്കും മനം നൊന്തു കേഴുന്നു അമ്മയും അമ്മൂമ്മയും സ്നേഹത്താല്‍ അകം നിറഞ്ഞു അയ്യനെ വിളിച്ചു നിറച്ച ആഴിയില്‍ ഇടാനാവാതെ നിന്‍ മെയ്യില്‍ അഭിഷേകം ചെയ്യാനാവാതെ അതാ അച്ഛന്റെ തോളിലേറി അറിയാതെ അയ്യപ്പന്‍റെ നാം ജപിക്കും പിഞ്ചു പൈതലും അറിഞ്ഞില്ല ഹിരണ്യകശിപുവും കംസനും അലിവില്ലാതെ നോവിക്കുന്നല്ലോ കഷ്ടം അയ്യാ നിനക്കും വിലങ്ങു തീര്‍ക്കുന്നല്ലോ അതുകണ്ട് എന്നുടെ ഉള്ളവും ഉരുകുന്നുവല്ലോ അകമഴിഞ്ഞ് വിളിക്കുന്നു  ഞാനും ശരണം നീയെ അയ്യപ്പ ..!!  ജീ ആര്‍ കവിയൂര്‍ 

കുറും കവിതകള്‍ 777

പ്രളയത്തില്‍ മുങ്ങി പൊങ്ങിയ വീടുകള്‍ നെടുവീര്‍പ്പിട്ടു ശുദ്ര ജീവികള്‍ കുടികിടപ്പ് ..!! വിറയാര്‍ന്ന അമ്മമനം ഒരുകൈതാങ്ങു സഹായം പ്രളയത്തില്‍ നിന്നും ..!! അതിജീവനം കാത്തു കിടപ്പുണ്ട് പാത്രങ്ങളും പുരയും  . കണ്ണു നിറയിച്ച പ്രളയം  ..!! ചായിപ്പിന്‍ ജാലകത്തിലുടെ കന്നി വെയില്‍ എത്തി നോക്കി അമ്മിക്കല്‍ അമ്മയെ തേടി ..!! ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മടക്കം കാത്തു കിടപ്പു മുട്ടറ്റം വെള്ളത്തില്‍ കുട്ടനാട് ..!! ഉദിച്ചസ്തമിക്കുന്നുണ്ട് പകലുകള്‍ രാവുകള്‍ സാക്ഷിയായി പഞ്ചഭൂതങ്ങള്‍ ..!! കുന്നിറങ്ങി വരും തേയില മണക്കും കാറ്റില്‍ പ്രണയങ്ങള്‍ പൂത്തുലയുന്നു ..!! ഗംഗയാറൊഴുന്ന കരയില്‍ മൗനം വേവുന്ന മനസ്സില്‍ ഭക്തി ഭക്ഷണമാവുന്നു ..!! മനസ്സുകള്‍ക്ക് ചിറകുവച്ചു മൗനത്തിനു പച്ചില ഗന്ധം . കാറ്റു ശൂളം കുത്തി പരാഗണം ..!! ആകാശവും ആഴിയും തമ്മില്‍ ചക്രവാള സംഗമം മനസ്സില്‍ ഒരു അഗ്നി പര്‍വ്വതം ..!! ചിന്തതന്‍ ചക്രവാളത്തില്‍ ബാല്യം കൗമാരങ്ങള്‍ വെറും ജാലക കാഴ്ച മാത്രം ..!! നിത്യം അറിയുന്നു ചില്ലകളില്‍ ചേക്കേറും ചെറു ഇണക്കപ്പിണക്കങ്ങള്‍ ..!!

''ആവിഷ്കാര മന്ത്രം''

Image
''ആവിഷ്കാര മന്ത്രം'' ശരണം വിളിച്ചാല്‍ കരണം മറിയിക്കും പറയണമെന്നു വെച്ചാലോ ഹോ  മാരണം പാവം പമ്പയാറു നെഞ്ചകം പൊട്ടിയൊഴുകി കാരണം അറിയാതെ ശരകുത്തയാലിനു മൗനം മലകള്‍ ചവിട്ടെറ്റു ആരും കാണാതെ ദുഖിച്ചു എല്ലാം മറിഞ്ഞു കൊണ്ട് പുഞ്ചിരിയാലെ അയ്യന്‍ ഹരിവരാസനം കെട്ടു മടങ്ങുവാന്‍ മാത്രമായ് ഹരിഹര പുത്രനുടെ നാമം വിളിച്ചാലയ്യാ ഹിരണ്യക്ഷരന്മാരുടെ കൂച്ചുവിലങ്ങുകള്‍ എല്ലാം അങ്ങ് ശരിയാകുമെന്നു കരുതി ഭക്തര്‍ വിരിവെക്കാനാവതെ പൈദാഹങ്ങളോടെ മൂകരായ്‌ നെടുവീര്‍പ്പിട്ടു മടങ്ങുന്നയ്യോ ..!! ശരണ മന്ത്രങ്ങള്‍ക്ക് ശക്തി പകരുവാന്‍ മായാ കോയാ ചന്ദന തരികള്‍ എരിഞ്ഞമരുന്നു ആവിഷ്കാര സ്വാതന്ത്യത്തിന്‍ കടക്കലില്‍ കത്തിവെക്കുമോ?.. എന്റെയി അക്ഷരമന്ത്രത്തിന്‍ ഗതി പരഗതി ആവുമോ ..?!! സ്വാമീയെ ശരണം അയ്യപ്പായിനീയേയെന്‍ തുണ ..!! ജീ ആര്‍ കവിയൂര്‍ 

എങ്ങിനെ പറയും .....!!

Image
ഞാൻ എങ്ങിനെ പറയും എന്നെ നിന്റെ ഹൃദയത്തിന് ദ്വാരപാലകനാകുവാനാവില്ല  ..!! വേദനകളും കണ്ണുനീരും നിന്നിലേക്ക്‌ ഇറങ്ങാതെ ഞാൻ പിടിച്ചു നിർത്താം ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കട്ടെ ഇല്ലായെങ്കിൽ ഞാൻ കണ്ണു നീരായ് നിന്റെ കണ്ണുകളിൽ നിറയും നീ ഇങ്ങിനെ അലോസരപ്പെടുത്തി  കൊണ്ടിരുന്നാൽ മറ്റുള്ളവർ എന്തുധരിക്കും നിന്നെ കുറിച്ച് എന്റെ വീടിനു ഭിത്തികളില്ല വരൂ വന്നു എന്റെ ഹൃദയത്തിൽ വസിക്കുക ഞാൻ എന്റെ മുറിവുകളെ മറക്കട്ടെ നിന്റെ പുഞ്ചിരിയാൽ ഞാൻ പരാജയപ്പെടുന്നു എങ്ങിനെ പറയും എന്ത് കൊണ്ട് ഞാൻ നിന്നെ പ്രണയിക്കുന്നുയെന്നു ..!!

കുറും കവിതകള്‍ 776

കുറും കവിതകള്‍ 776 സ്വപ്‌നങ്ങള്‍ക്കു മങ്ങല്‍ വിതച്ചത് കൊയ്യുവാന്‍ ആകാശ  ചുണ്ടുകള്‍..!! മാനം മുട്ടുന്ന മൗനം  തണലുകള്‍ക്കു നിഴലനക്കം ..!! പിഞ്ചു മോഹങ്ങള്‍ക്ക് നിഴലാഴങ്ങളുടെ  അളവറിയില്ലല്ലോ ..!! ഉള്ളിലെ ഉള്ളിന്റെ തിളക്കങ്ങള്‍ മിന്നുന്നു മുഖ  ലാവണ്യങ്ങളില്‍ ..!! കുറുകുന്നു ഇളം ചുണ്ടുകള്‍ കൂടണയും കാത്തു ചിറകിന്‍ ചൂടുകള്‍ ..!! ചിറകുവിടര്‍ത്താനാവാതെ കൊമ്പിലെ മൗനം . വിരഹത്തിന്റെ പിടിയില്‍ ..!! കുറുകും ചുണ്ടുകളില്‍ മൗനം ഒരുങ്ങുന്നു പ്രണയ ചുംബനങ്ങള്‍ ..!! ലക്‌ഷ്യം മാത്രം മുന്നില്‍ പറന്നകലുന്ന ചിറകുകള്‍ തളര്‍ച്ച അറിയാത്ത വാനം ..!! താഴ്വാരങ്ങളില്‍ കുളിരിറക്കം നനുത്ത മഞ്ഞവെയിലില്‍ മരണ മൗനം കാത്തിരിക്കുന്നു ..!! ചക്രവാള പൂവിന്നു തുടിപ്പ് ഓളങ്ങളില്‍ യാത്രയുടെ നാളെയുടെ വിശപ്പ്‌ ..!!

സ്വാമിയെ ശരണമയ്യപ്പാ .......!!

Image
സ്വാമിയെ ശരണമയ്യപ്പാ .......!! വൃശ്ചിക മഞ്ഞാൽ അഭിഷേക  പുണ്യവുമായ്  നിൽക്കും പൂങ്കാവന മലനിരകളെ നിങ്ങൾ തീർക്കും  കുളിരിൽ വൃതശുദ്ധിയുടെ പുലരിയിൽ രുദ്രാക്ഷ മാലയണിഞ്ഞു ഇരുമുടി ശിരസിലേന്തി ശരണ മന്ത്രഘോഷം മുഴങ്ങുമ്പോൾ എല്ലാം മറന്നു എന്നെ മറന്നയ്യനായ് മാറുന്ന നേരമെത്ര ചേതോഹരം ചിന്മയം ആനന്ദ ദായകം പുണ്യ മുഹൂർത്തം നിന്നെ കണ്ടു തൊഴുതു പടിയിറങ്ങിമ്പോളയ്യാ ഞാനും നീയെന്നുമൊന്നെന്ന  സത്യം മറിയുന്നു അയ്യാ അയ്യപ്പാ ശരണം ..!! ഇതൊന്നുമറിയാതെ കാട്ടും കാടത്തരങ്ങൾ കണ്ടില്ലേ നീയും പുഞ്ചിരി തൂകും നിൻ  നിസ്സംഗ ഭാവം എന്നിൽ ഭക്തി നിരക്കുന്നയ്യ നെയ്ത്തേങ്ങ ഉടച്ചു അഭിഷേക പുണ്യം കൈ കൊള്ളുവാനാവാതെ നിറകണ്ണുകളോടെ നിൽക്കും അനേകായിരങ്ങൾ ഇന്ന് വേദനടെ നിരത്തിലിറങ്ങി മഹിഷികളുടെ മർദനമേറ്റു കഴിയുമ്പോൾ വന്നു നീ വന്നു ശക്തി നൽകി ഹനിക്കുക കലിയുഗവരദ  കാരുണ്യ മൂർത്തേ സ്വാമിയെ ശരണം സ്വാമിയെ ശരണം സ്വാമിയെ ശരണമയ്യപ്പാ .......!! ജീ ആർ കവിയൂർ  

എന്റെ മൗനം ...!!

Image
ഇല്ല വാതായനങ്ങൾ നമ്മൾക്കിടയിലായ് പിന്നെന്തിനു അവ തുറന്നിടാൻ പറയണം ഞാൻ സങ്കൽപ്പിക്കുന്നത് നിന്നെ കുറിച്ച് പലവിധം ഒരു സത്യം എങ്ങിനെയാണോ വെളിവാക്കുന്നത് പോലെ ഞാൻ നിൻ മുഖം കണ്ടു ശബ്ദത്തിലൂടെ അറിഞ്ഞു നിന്റെ ഗന്ധത്തിനായി ഏറെ കൊതിച്ചു എന്റെ വിരുന്നൂണ് നിന്നെ കുറിച്ചുള്ള കനവുകളാണ് പകലുകൾ എനിക്ക് രാത്രിസമാനം കൈയൊഴിയുന്നു നിന്റെ വാക്കുകളെ വരൂ ഇരിക്കുക എന്റെ മൗന ഗുഹാന്തരത്തിൽ ഞാൻ നിന്നെ കുറ്റപ്പെടുത്തുകയില്ലൊരിക്കലും അതെന്റെ ഹൃദയമാണ് അതൊരിക്കലും അനുസരിക്കില്ല നീ എപ്പോഴും തികച്ചും മൂകയാവണം സത്യമെന്നതിനെ ഉൾകൊള്ളുവാനായ് വളഞ്ഞ ചുണ്ടുകള്‍ നാവുകളുടെ  ചലനങ്ങള്‍ വാക്കുകളുടെ വാചാലതയെക്കാളേക്കാൾ ഞാൻ മൗനം തിരഞ്ഞെടുത്തു എന്തെന്നാൽ നിന്നോട് പറയുവാൻ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന് ....!! ജീ ആർ കവിയൂർ  

സമയമായ് ..!!

Image
നിറയുന്ന മിഴിയിണ കൊണിലായിന്നു കാണ്മുയേറെയായ് ഞാനിന്നു നിണം വറ്റിയ ജീവിത വര്‍ണ്ണങ്ങളാല്‍ തീര്‍ക്കുമക്ഷര അക്ഷൌണികള്‍ നികുമ്പിലകള്‍ നീങ്ങി തിങ്ങി വിങ്ങുന്നു തെല്ലും തികച്ചും മാനസികം നിഗ്രഹിക്കുക നിലം പരിശാക്കുകയീ  നീറുമി ചിന്തതന്‍ ചിതയിലായ് നാമജപങ്ങളില്‍ തേടുന്നു വിഗ്രഹ പഞ്ചര നികുഞ്ചരരുടെ ജല്‍പ്പനങ്ങള്‍ നീളുമീ സംസാര സാഗര സീമയിങ്കല്‍ നിന്നു കരേറുക വേഗം വിവേകരാം നിങ്ങളറിയുക സാദരമീ സംങ്കുചിത സംഘയിതര സോദരസോദരികളെ നട്ടല്ലും നടനാലും ഉണ്ടെന്നുയറിയിക്കുക നഷ്ടമാകാതേയിനി  കാക്കുകയീ നമ്മള്‍ തന്‍ ആചാര സംകല്‍പ്പങ്ങള്‍ നാനാത്വത്തില്‍ ഏകാത്വമാണെന്നറിക നിമിഷങ്ങള്‍ കളയാതെ  ഉണ്മയറിയുക ഉണരുക ഉന്നമനത്തിനു സമയമായ്   ..!! ജീ ആർ കവിയൂർ

ദൈവമേ ..!!

Image
ഇല്ലാക്കനിയുടെ വേരുതേടി ഞാനെന്നൊരു ഭാവമുമായ് ഇക്കണ്ട നാടും പടയും കൂടെ ഉണ്ടായിരുന്നപ്പോള്‍ ഇനിയെത്രനാളുണ്ടെന്നോര്‍ത്ത് ഇത്തിരിനേരം ഇഹ പര സുഖദുഃഖത്തിന്‍ ഇഴകള്‍ നെയ്യ്തു ഇമയടച്ചു മനനം ചെയ്യ്തു മൗനിയായ് മെല്ലെ ഈ പഞ്ചഭൂത കുപ്പായമഴിച്ചു ശിവമകന്നു ഇവരോടൊപ്പം സഹശയനം നടത്തുവാന്‍ ഈസ്വരം  കേള്‍ക്കും ദേഹത്ത് വമിക്കും ദൈവമേ ..!! ജീ ആർ കവിയൂർ

ഒരു പിടി പ്രണയ മലരുകള്‍

ഒരു പിടി പ്രണയ മലരുകള്‍ ..!! വാക്കുകളല്ല നിന്റെ അധരങ്ങൾ അടുപ്പിച്ചു  എന്നെ നിന്നിലേക്ക്‌ ഞാൻ പിറവികൊണ്ടു ഒരു കാവ്യമായ് നൃത്തം വച്ചു നിന്റെ ചുണ്ടുകളിൽ നിൻ മിഴികളടക്കു ഇരിക്കുക എൻ കൂടെ നമുക്ക് സഞ്ചരിക്കാം നമ്മുടെ  സ്വപ്ന യാനത്തിലൂടെ അവ വഴുതി വീണു ഇരുവരുടെയും നിദ്രയിൽ എന്നിട്ടു നെയ്തു തീരട്ടെ ഒരു പ്രണയ തൽപ്പമായ് ഒഴിച്ച് വിട്ടു ഞാൻ എന്റെ താളുകൾ വരൂ എൻ പ്രണയമേ നിറക്കുക നിൻ മഷിയാൽ എപ്പോൾ നീ എന്റെ  ഭാഗ്യത്തെ പരിഹസിച്ചീടുന്നു ഞാൻ നിന്നെ കുറ്റപ്പെടുത്തുകയില്ല എനിക്കറിയാം എന്റെ കണ്ണുനീർ കണങ്ങൾ ഏറെ മനസ്സിലാക്കും ഞാൻ എന്റെ കണ്ണുനീരിനെ ശേഖരിച്ചു നിനക്കായി ഒരുവേള നീ അത് ഒരു പൂച്ചെണ്ടായി മാറ്റുമെങ്കിൽ  ..!!

'' തത്വമസി ''

Image
കറുത്തിരുണ്ട കരിമേഘ മാനം തെളിഞ്ഞു ഭക്ത ജന കണ്ഠങ്ങളിലെ ശരണ ഘോഷം മാറ്റൊലികൊണ്ടു മലയാകെ കോരിത്തരിച്ചു മഞ്ഞ മാതാവും മൗനത്തിലാണ്ടു മെല്ലെ ഒന്നുമറിയാതെ ഹരിവരാസനം കേട്ട് ഒരു ചെറുപുഞ്ചിരിയാലെ അയ്യനും ധ്രാഷ്ട്ര്യം എല്ലാം പോയി മറഞ്ഞത് കണ്ടു ധർമ്മത്തിന് ജയം കണ്ടു പുളകിതമായായ് മമമാനസം തൊഴുകൈയ്യോടെ കണ്ണടച്ചു മന്ത്രം മുഴങ്ങിയെങ്ങും '' തത്വമസി ''

കുറും കവിതകള്‍ 775

കുറും കവിതകള്‍ 775 കൊക്കുരുമ്മും കുളിരിൽ കൊഞ്ചലുകൾക്കു അഞ്ചിതം കനവിൽ വിരിയുന്ന പുഷപങ്ങൾ ..!! ഒരേഒരു മനസ്സിൽ തെളിയുന്നോരായിരം വിശ്വാസത്തിന് പൊൻവിളക്ക്‌..!! ആരതിയുഴിഞ്ഞു മനഃശുദ്ധിയൊരുങ്ങി മാനസ്സഗംഗയിൽ ...!! വാതായനങ്ങള്‍ക്കപ്പുറം വിരിഞ്ഞു പുഞ്ചരിച്ചു ശാന്തി തീരങ്ങളില്‍ ശവംനാറികള്‍  ..!! വിശ്വാസത്തിന്‍ നെറുകയില്‍ നിന്നു മനസ്സു ചോദിച്ചു അകലങ്ങളില്‍ അഭയം ..!! ആചാരണങ്ങള്‍ക്കപ്പുറം ചിതാകാശങ്ങളില്‍ മോഹങ്ങള്‍ ചിറകുവിടര്‍ത്തി ..!! അനുരാഗ പൂമര ചോട്ടില്‍ അന്ന് ആദ്യമായി കൈവിട്ടു സത് ചിത് ആനന്ദം ...!! ഇരുട്ടിനെ തൂത്തെറിഞ്ഞു അന്നത്തിന്‍ ചോദന വിശാലമാം പ്രകാശത്തിലേക്ക് ..!! കണ്ടനാർകേളന്‍റെ നെഞ്ചിലെ തീയിലുരുകി ഭക്തിതന്‍ സാദ്രതയില്‍ മയങ്ങി മനം ..!! താളമേള കൊഴുപ്പില്‍ തുലാവിത്തു വിതച്ചു സമൃദ്ധിയുടെ സ്വപ്നം ..!! ഒറ്റക്കിരുന്നു മടുത്തൊരു കൊമ്പിലന്നാദ്യമായ് ഓര്‍ത്തെടുത്തു പ്രണയ ഗന്ധം ..!!

കണ്ണേ ...!!

കുളിരേകും കിനാക്കളെ കിളി പാടും നേരത്ത് കുമിളകള്‍ പോലെ എന്‍ അരികത്തു വന്നെത്തു കളകളം പൊഴിക്കുന്നൊരു അരുവിയുടെ തീരത്ത്‌ കല്ലുവച്ചൊരു കമ്മലിട്ടു കുണുങ്ങി വായോ നീ കൊലുസ്സിന്‍ കിലുക്കമോടെ കൂടണയാന്‍ വായോ കണ്ടു തീരും മുന്‍പേ കഥപറഞ്ഞു തീരും മുന്‍പേ കടന്നകന്നു പോകുക എങ്ങോട്ടോ കടകണ്ണില്‍ നിറയെ കവരും കവിതയുമായി മോഹത്തിന്‍ കൊളുന്തു നുള്ളി കാണാ മറയത്തു പോവതെന്തെ മറക്കുവാനാവുന്നില്ലല്ലോ കളങ്കം കലരാത്ത കരളില്‍ കൂട്ടില്‍ ഇടമെന്തേ തന്നില്ല കന്മദ പൂവുവിരിയും കവിളിണയില്‍ കുങ്കുമ ചുവപ്പ് കദനം മാത്രമെന്തേ തന്നകന്നു പോവതെന്തെ കണ്ണേ ...!!

നീര്‍മിഴിയാകെ നിറഞ്ഞു

നീര്‍മിഴിയാകെ നിറഞ്ഞു തിളങ്ങി നീലനിലാവിലറിയാതെ മനസ്സിളകി  നീയെന്ന സ്വപ്നം ചേര്‍ന്നു മയങ്ങി നാളെയെന്തെന്നറിയാതെ തേങ്ങി നിഴലുകളൊക്കെ അകന്നു പോയി നിന്നോര്‍മ്മകലെന്നെ തേടിയെത്തി നിമ്നോന്നത കുളിരില്‍ അലിഞ്ഞു നീയും ഞാനും ഒന്നാണെന്ന് അറിഞ്ഞു..... നാണമെന്തെന്നു മറന്നു ഞാനിയിന്നും  നാണയങ്ങള്‍ തേടിയെങ്ങോയകന്നു നാഴികകള്‍ക്കിപ്പുറം കണ്ണീര്‍പൊഴിച്ചു നാവറിയാതെ നീറി നീറി  പടുപാട്ടുപാടി ... നീര്‍മിഴിയാകെ നിറഞ്ഞു തിളങ്ങി നീലനിലാവിലറിയാതെ മനസ്സിളകി  നീയെന്ന സ്വപ്നം ചേര്‍ന്നു മയങ്ങി നാളെയെന്തെന്നറിയാതെ തേങ്ങി .....!!

നീ എന്തെ വന്നില്ല ഇതുവരെയും

നീ എന്തെ വന്നില്ല ഇതുവരെയും വിഡിയോ ചാറ്റിലായി വാട്ട്‌സാപ്പിലും വന്നില്ലല്ലോ കണ്ടതുമില്ല അയ്യമ്മോവില്‍ ഫേസ്ബുക്ക് മെസ്സിന്‍ജറിലും എത്തിയൊന്നു നോക്കിയതുമില്ല കാത്തു കാതു കണ്ണ് കഴച്ചു തൊണ്ടകുഴിയിലെ വെള്ളം പറ്റി അവസാനം കണ്ണുനീരും കദനവുമായി കൈമലര്‍ത്തിയതെന്തേ കണ്ണേ പൊന്നെ ലോല ലോല ഹൃദയവുമായ്‌ തൊട്ടാവാടി നിന്നെ എന്തെ കണ്ടതെ ഇല്ലല്ലല്ലോ പെണ്ണെ നോവിന്റെ തീരത്താകെ തനിച്ചു ഞാന്‍ പാട്ടുമ്പാടി നിന്നതോപ്പം നീയറിഞ്ഞില്ലേ കനവിന്‍ പൂമെത്തയിലാകെ നിന്നോര്‍മ്മ പൂത്തുലഞ്ഞു മുല്ലപ്പുവിന്‍ ഗന്ധവുമായ് രാവേറെ ചെന്നിട്ടും അയ്യോ നിലവങ്ങു പെയ്യതൊഴിഞ്ഞു പോയിട്ടും പൊന്നെ രാവിലെ ആയിട്ടുമെന്തേ ഇന്‍ ബോക്സ്‌ ശൂന്യമായി കിടപ്പൂ എന്തരു കഷ്ടം പെണ്ണേ.... നീ എന്തെ വന്നില്ല ഇതുവരയും  വിഡിയോ ചാറ്റിലായി വാട്ട്‌സാപ്പിലും വന്നില്ലല്ലോ കണ്ടതുമില്ല അയ്യമ്മോവില്‍........കണ്ണേ

മാനെ എയ്ത വാടിയിലൂടെ

Image
മാനെ എയ്ത വാടിയിലൂടെ മാനന്തവാടിയില്‍ പോയി വന്നെന്‍ മനോമുകരത്തില്‍ വിടര്‍ന്നൊരു ചിന്താ ശകലം മനോഹരിയായ കബനി അവളുടെ ശാന്തത മന്താകിനിയായി മൂകയായി മാനന്തവാടിയിലാകെ മൗനത്തിലാണ്ട വിസ്മൃതിയില്‍ നിന്നുമുണര്‍ത്തി മലമുകളിലെ കുടിരം വീര പഴശിയുടെ ശാന്തി നിദ്ര മാനെ എയ്ത വാടിയിലൂടെ നടക്കുമ്പോള്‍ അറിഞ്ഞു മണ്ണിന്റെ ഗന്ധത്തില്‍ വയല്‍ നാടിന്റെ വാടിയിലായ് മലതേവിയുടെ മുന്നില്‍ മുടിയഴിചാടും വള്ളിയൂര്‍ അടിമകള്‍ മാനം നോക്കി നില്‍ക്കെ പണ്ട് പണ്ട് വന്നപോയ് പ്രതീതി

മീനമാസത്തിന്‍ ......

മീനമാസത്തിന്‍ ചൂടേറ്റ് മയങ്ങും മിഴിരണ്ടിലും നിനക്കായ് മാത്രം മിഴിയുന്നു കിനാക്കളോക്കെ മഴവന്നു പോയോരോര്‍മ്മ കുളിരില്‍ മറക്കാതെ നീകൊണ്ട് പോയൊരെന്‍ മലര്‍ മണവും മധുവിന്‍ മധുരവും മണിയറ പൂക്കുന്നുവല്ലോ മറ്റാര്‍ക്കായ് മലരുന്നുവല്ലോ മാനസ്സത്തിലാകെ മൊഴിയാതെ കൊഴിയുന്നു വാക്കുകള്‍ മോഹത്തിന്‍ നോവ്‌ പകരുന്നുവല്ലോ മനസ്സിനി നീയെന്‍ ഉള്ളത്തില്‍ മീനമാസത്തിന്‍ ചൂടായിന്നും .......

നീ വന്നെങ്കില്‍

ഒരുവേള നീ എൻ അരികത്തു വന്നിടുകിൽ വരമെന്തു ഞാൻ ചോദിപ്പു എന്നറിയാതെ മനതാരിലാകെ വല്ലാത്തൊരു സമ്മോഹനം നിന്നില്‍ അലിയാന്‍ ഏറെ കൊതിക്കുന്നു ഞാനും നീയും രണ്ടല്ലലോന്നാണെന്ന സത്യമെന്തേ തോന്നിക്കാത്തത് ഈ സ്വരം കേള്‍ക്കും ഈശ്വരാ തമ്മില്‍ കാട്ടുമീ വൈരത്തിന്റെ അര്‍ത്ഥമെന്തേ അറിയാതെ ഈവിധം മത്സരിപ്പുയെന്‍ കണ്‍ കണ്ട ദൈവമേ കാരുണ്യ കടലേ അറിവിന്‍ അറിവേ ആത്മ പൊരുളെ അയ്യോ എന്നെ കരകറ്റുക അയ്യപ്പനെ

മോഹമായ്

Image
മോഹമായ് ചിറകടിച്ചുയരുവാനൊരു ശലഭമായ് മറവികളുടെ കുന്നു താണ്ടി ചക്രവാളവും കടന്നങ്ങ് മലരുകള്‍ കൂട്ടായ് ചിരിതൂകിയ  താഴ്വാരങ്ങള്‍ മേദിനിതന്‍ അറ്റത്തു വരെ പോകണം നിനക്കായ് അകലെയാകാശത്തു നില്‍ന്നു നിലാപുഞ്ചിയിയാല്‍ അവിരാമമായ്അക്ഷര കൂട്ടങ്ങളാല്‍  നിറയുന്നു ആർദ്രമായ് മധുരനൊമ്പരം പൊഴിക്കുന്നു മനസ്സ് അതേറ്റു താളത്തില്‍ തുടിക്കുന്ന നെഞ്ചിന്‍ സംഗീതിക വിരല്‍ തുമ്പുകള്‍ നൃത്തമാടുന്നു ശലഭമായ് വിലോലമായ് പാടിയാടി നടക്കുമ്പോഴുമറിയാതെ വിടരാന്‍ തുടിക്കുന്ന ദലങ്ങള്‍ക്ക് മൗനമെങ്കിലും വിരഹ മര്‍മ്മരങ്ങള്‍ തേടുന്നു  സാമീപ്യത്തിനായ് ...!!

നോവ്‌

Image
നോവ്‌ വെള്ളിനൂല് നെയ്യുന്നു കാലപ്പഴക്കത്തിന് പഞ്ചഭൂത കുപ്പായം .. ഓർമ്മകൾ ഉടുത്തൊരുങ്ങി കണ്ണുകൾക്ക് മങ്ങലുകൾ കേൾവിക്കുറവ് മറവിക്ക്‌ കൂട്ടായ് താളപ്പെരുക്കം മുറുകുമ്പോൾ നെഞ്ചിന് കൂട്ടിൽ മോഹങ്ങൾക്ക് നോവേറ്റ് ...!! ബന്ധങ്ങള്‍ അകലുന്നു കാല്‍പ്പെരുമാറ്റങ്ങള്‍ക്ക് അപചിരിത അകലങ്ങള്‍ ... മനസ്സു രാമനാമങ്ങളുമായ് താദാത്മ്യതേടുന്നു എങ്കിലുമെവിടയോ വിങ്ങലുകള്‍ ..!!

ജീവിത മോഹം

ഇല പൊഴിക്കും  ശിശിരങ്ങള്‍ വിരഹം തീര്‍ക്കുമ്പോള്‍ തളിരിലകള്‍ പ്രണയമൊരുക്കി വസന്തം വരവായ് കണ്ണുകള്‍ നിറഞ്ഞു തുളുമ്പി മുകിലുകള്‍ തീര്‍ക്കുന്നു പ്രളയ വര്‍ഷ കെടുതികളില്‍ മനംനൊന്ത് മീട്ടിയ വീണയില്‍ ഇഴയും വിരലുകളുടെ രക്ത പൊടിപ്പുകള്‍ ഉള്ളുരുകി വീഴും രാഗങ്ങള്‍ ഭാവങ്ങള്‍ അനുരാഗം തണലുകള്‍ അകലുന്നുവല്ലോ ദുരിത പൂര്‍ണ്ണം ദിനരാത്രങ്ങളുടെ ദൈന്യത മൗനമായ്എറുംനേരം കൈത്താങ്ങിനായ് കേഴുന്ന വിശപ്പുകളുടെ മുരളലുകള്‍ കേട്ടില്ലെന്നു നടിച്ചകലും കിനാക്കളും അവതീര്‍ക്കും ഉടുങ്ങാത്ത ഉടലിന്‍ നിമ്നോന്നതങ്ങളിലെ ആര്‍ത്തിയും ഉടുവിലായ് വന്നണഞ്ഞ തിരകളുടെ ദാഹശമനവും ഓര്‍ത്ത്‌ കിടക്കുന്ന തീരത്തിന്‍ അസംതൃപ്തിയും ഋതുക്കളിങ്ങിനെ വന്നുപോകുന്നോടുങ്ങുന്നു ജീവിതം ഋണം നല്‍കി അകലുന്നു ഇനിയും പിറക്കാനുള്ള മോഹം ....!!

മറക്കുമോ

മധുര നോവുകള്‍ ഏറെ എന്തെ നിന്‍ മിഴിയിണകള്‍ നനഞ്ഞുവല്ലോ വിരഹചൂടില്‍ ഉരുകയാണോ നിന്‍ അധര പാനം നടത്താന്‍ കൊതിച്ചൊരു ശലഭം അണയാറായല്ലോ അവനുടെ മണമെറ്റ് മയങ്ങി ഉണരുമ്പോള്‍ മറക്കുമേ എന്നെയീ മഴമേഘമാം കുളിരിനെ ..!! മിഴികള്‍ തുളുമ്പുന്നു നിന്‍ ഓര്‍മ്മകളാല്‍ എന്നിലെ ഓരോ ശ്വസനിശ്വാസങ്ങളും നിന്‍ സാമീപ്യത്തിനായി വെമ്പുന്നു മരണമെന്ന സത്യമത് വരാതെ പോകയില്ലല്ലോ എങ്കിലും നിന്‍ വിരഹ തീയിലിന്നു എത്ര മാനവര്‍ മരണം വരിക്കുന്നു ,പ്രണയമേ ?!!

പിണക്കയിണക്കങ്ങള്‍

Image
പിണങ്ങുവാനായ് എന്നാണു നാം ഇണങ്ങിയത് പിന്നിട്ട വഴികളില്‍ കണ്ടിട്ടും കാണാതെ പോലെ പടിയിറങ്ങിയതല്ലേ ഇരുപേരുമായൊര്‍മ്മവച്ച നാളുകള്‍ പിന്‍ തുടര്‍ന്നിന്നും സ്വപ്നമായ് വഴിയമ്പലങ്ങള്‍ തോറും ..!! പിന്‍നിലാവും നീയുമൊരുപോലെയല്ലേ പിടിതരാതെ പിന്‍വാങ്ങുകയല്ലേ വിരഹ നോവിന്റെ വാതുക്കളില്‍ പടിയറക്കി പോയതല്ലേ മറവിയുടെ താക്കോല്‍ പഴുതിലൂടെ എന്തൊക്കയോ കണ്ടു പിരിഞ്ഞതല്ലേ പഴമനസ്സിന്നു പലവട്ടം തേങ്ങി അലയുന്നൊരു പിടിയക്ഷര നോവിനാല്‍ കുറിക്കുന്നൊരു  കവിതയിതാ പോരുക വേഗം പാല്‍ പുഞ്ചിരിയുമായ്‌ വീണ്ടുമിങ്ങ്...!!

തിരയിളക്കം

Image
തിരയുന്നു ഞാനെൻറെ  ഉള്ളിന്റെ ഉള്ളിലയ് എന്തോ തീരത്തണയുന്ന തിരയടിയൊച്ചയുടെ തേങ്ങല്‍ മാത്രം തിങ്ങി വിങ്ങുമാ വിഷാദ വിരഹത്തിന്‍ നേര്‍ കാഴ്ച മാത്രം തുഴയില്ലായലയാഴിയില്‍ പൊങ്ങി താഴും പ്രണയ വഞ്ചിയായ് തരിശിലെ തണലായി നില്‍ക്കുമായൊറ്റ ശിഖരങ്ങളില്‍ തളര്‍ന്നു ചേക്കേറും കിളിയുടെ രാപാട്ടിന്‍ നോവിലലിഞ്ഞ താളം തേടുമെന്‍ വിരല്‍ തുമ്പില്‍ ജന്മം കൊണ്ട വരികളില്‍ തൊട്ടുണര്‍ത്തും മനസ്സിന്റെ കൊണിലെവിടയോ ഉറക്കുന്നു  താരാട്ടും ആനന്ദഭൈരവിയുടെ രാഗ തരംഗങ്ങളാല്‍ സ്വപ്ന തലങ്ങളിലെത്തി നില്‍ക്കും നിന്നോടൊപ്പം അറിയാതെ താദാത്മ്യം ചേരുന്നു  ഞാനും നീയുമൊന്നായി മറുന്നുവല്ലോ തരിമ്പും ഇളക്കമില്ലാതെ അലറുന്നുള്ളിലെ കടല്‍ വെളിയിലും ..!!

" തനിയെ "

Image
" തനിയെ  " ചിന്തകളാകും വഞ്ചിയേറി മെല്ലെ ഞാൻ സ്വപ്നങ്ങളാവും തടാകത്തിലൂടെ നീങ്ങുമ്പോൾ  ഉള്ളിന്റെ ഉള്ളിലെ വാചകങ്ങളെ തിരയുമ്പോൾ കണ്ടുമുട്ടി എന്റെ മനസ്സിന്റെ തലങ്ങളെ നിശ്ചലമാവും രാത്രിയുടെ ഇരുളിമയിൽ ആഗ്രങ്ങളുടെ തിരകളുടെ തള്ളലിൽ പെട്ട് കാണാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കവേ എന്നെ കുറിച്ച് ഏറെ തേടുമ്പോൾ അറിഞ്ഞു ഞാൻ എന്ന ദേഹമല്ല അതിനുപരി ആണ് എല്ലാം  നീയല്ലേ ഞാനെന്നും എല്ലാം ഒരുപോലെ ആണെന്നും . മനോഹരമായ ഗന്ധം സ്പർശനം ലാളിത്യം  തരും ആത്മാംശം ദിവ്യമാം ഒരു അനുഭൂതി ആനന്ദം പകരും ലഹരി . കണ്ണുകൾ തിരിക്കുക ഉള്ളിലെ പ്രപഞ്ചത്തെ അതിന്റെ ആഴങ്ങളിലേക്ക് അതെ നിന്റെ ഉള്ളിലെ ലോകത്തെ അറിയുക ഉൾപുളിനം അവാച്യമാണ്  എഴുത്തിൽ ഒതുങ്ങാത്ത ബാഹ്യമാം ഒന്നിനും  ഗോചരമല്ലാത്ത അതാണ് എങ്ങിനെ നീ കാണുന്നത് പോലെ ഇരിക്കും ഭാവനാ സൗന്ദര്യമാർന്ന  മൗനം നിറയും ധ്യാനനിമഗ്നം..!!

സ്നേഹ കണിക ..!!

സ്നേഹം എന്നത് വിലമതിക്കാ നാവാത്ത സ്വകാര്യതയാണ് . അതിനെ വാക്കുകളാൽ വ്യക്തമാക്കാനാവില്ല . ജീവിതം ഗദ്യവും പദ്യവു മടങ്ങുന്ന കവിതയാകാം അതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. വ്രണിത വികാരങ്ങളുടെ തളളലുകളിൽ കേവലം പ്രളയമായി രൂപം കൊടുത്ത് ദുരിതത്തിലാക്കല്ലേ ... അറിയും തോറും അടുക്കുകയും അകലും തോറും വിരഹമാകുന്നതിനെ പ്രണയമെന്ന് വിളിച്ചു ആക്ഷേപിക്കല്ലേ . അതു ദിവ്യമാണ് പ്രായവും പരിധിയും വിവേചനവും നിശ്ചയിക്കാതിരിക്കുക എള്ളിട്ട് പൂവിട്ടു തട്ടി പൊത്തിയ പടചോറുരുള വച്ചു കൈനനച്ചു കൊട്ടി വിളിക്കുന്നേരം പറന്നടുത്തു കൊത്തി അകലും വികാരം അതെ അവയാവാം ജീവന്റെ കണ്ണികള്‍ ഇവിടെ ഒക്കെ ചേര്‍ന്നിരുന്ന സ്നേഹ കണിക ..!!

ഉണ്ണികാലുകള്‍ കണ്ടേന്‍

Image
ഉള്ളിന്‍റെ ഉള്ളില്‍ ഞാനറിയാതെ തുണിതൊട്ടിലില്‍ ഉറക്കമാണെന്നുണ്ണിയിടക്കിടെ കേള്‍ക്കുന്നുണ്ട് ഉലഞ്ഞു തുള്ളുമാ കാല്‍ചിലമ്പുകളുടെ മധുരം ഉണര്‍ന്നു കാണുമ്പോഴേക്കും മറഞ്ഞുവല്ലോ കണ്ണാ 

പുണ്യം ധന്യം

Image
പിച്ചവച്ചകന്നൊരു വെണ്ണകാല്‍പാടുകളെ പുല്ലാംകുഴലിന്‍ ധ്വനി മധുരം ഒഴുകിയ വഴിയേ പാഞ്ഞു പോയ മിഴിയിണകളുടെ സുഖശീതളിമയില്‍ പലവുരു പീലിചിമ്മിയപ്പോഴേക്കും അകന്നൊരു പാലഞ്ചും പുഞ്ചിരി ഞാന്‍ മാത്രമേ കണ്ടുവല്ലോ പുണ്യം ധന്യം അല്ലാതെ എന്ത് പറയേണ്ടു അറിയില്ല ..!!

കുറും കവിതകള്‍ 777

പച്ചനെല്‍പ്പാടം തേടുന്ന  ചിറകുകള്‍ക്കുണ്ടോ  മാനസിക ദുഃഖം ..!! കാര്‍മേഘങ്ങളും കുളിരും  നിന്റെ സ്നേഹ സാമീപ്യവും  ഓര്‍ക്കും തോറും   വിരഹ നോവ്‌ ..!! നീഹാര കുസുമങ്ങള്‍  പൂത്ത ഇലയില്ലാച്ചില്ല കാണും തോറും വിരഹം ..!! ചില്ലമേല്‍ ചിറകൊതുക്കി  കാത്തിരുന്നു മടുത്തു  നനഞ്ഞ കൈകൊട്ടുകള്‍ക്കായ് ..!!  ഇടനാഴിയില്‍ നിന്നും  ഇടനാഴിയെലെക്കൊരു  പ്രണയ പ്രവാഹം ..!! എറിഞ്ഞുടച്ച ചില്ലുജാലകം  ആഴിയുടെ മുഖം കണ്ടു  നങ്കുരമില്ലാതെ കപ്പലുകള്‍ ..!! എണ്ണിയിട്ടു തീരാത്ത  പര്‍പ്പടക താളുകള്‍  നീളും ജീവിതം ..!! ദര്‍ഭ മോതിരം ഊരുംവരെ  തിരമാലകളും ഏറ്റു ചൊല്ലി  പിതൃ സ്മൃതി മന്ത്രങ്ങള്‍ ..!!

കുറും കവിതകള്‍ 776

ഇലപൊഴിഞ്ഞു വേദന വീണ്ടും മുൾമുനയായി വെയിലും ..!! മഴ മാഞ്ഞു ചിറകുവെച്ചു വെയിലിനു ഓണമിങ്ങു വരാറായി ..!! പുഞ്ചിരി പൂവിരിഞ്ഞു കുളപ്പടവുകൾ കണ്ടു നിന്നു ഓളംതള്ളി മനസ്സിൽ പെയ്യ്തിട്ടും പെയ്യ്തിട്ടും തോരാത്തൊരു മിഴിയിൽ കണ്മഷി മേഘങ്ങൾ ..!! അരുതെന്നു പറഞ്ഞിട്ടും കോടാലി കൈ ഉയർന്നു വാനം കരച്ചിൽ നിർത്തി ..!! കുളിച്ചുവന്ന നെറ്റിയിൽ ചന്ദന ഗന്ധം . മനസ്സിൽ ഭക്തി ..!! മാനം തുടുത്തുനിന്നു  മണ്ഡപത്തില്‍ കാത്തിരുന്നു നിന്റെ ചിലമ്പോലിക്കായ് ..!! കാരുണ്യം തേടുന്ന  ഭാഗ്യ ജീവിതങ്ങള്‍ക്കൊരു  സ്വപ്ന സഞ്ചാരം ..!!

അകറ്റുക ഇവറ്റകളെ ..!!

Image
നോവുനിറയുന്നുമെല്ലെ കനവിന്റെ നിഴലുതേടും മനസ്സില്‍നിലാവ് പെയ്യുന്നു വെയില്‍ വന്നോര്‍മ്മയുണര്‍ത്തുന്നു വന്നുപോയ തുമ്പികളും തുമ്പമില്ലാ തുമ്പപൂക്കള്‍ ചിരിച്ചുനില്‍ക്കും തൊടിയും തുള്ളികളിക്കും ശലഭങ്ങള്‍ വസന്തം കണ്ടറിഞ്ഞവര്‍ ഒന്നിച്ചിരുന്നുണ്ണുന്നു എല്ലാം നഷ്ടപ്പെട്ട ഒന്നിനും വകയില്ലാത്ത പ്രളയപേടിയുമായ് അകലത്തിരുന്നു തുപ്പല്‍ മഴ പൊഴിക്കുന്നു വാചാലമാകുന്നു കഴുകണ്ണുകള്‍ സ്വപ്നം കാണുന്നു പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരുവാന്‍ ഉണരുക ഉണരുക സമയമാകുമ്പോള്‍ ചൂണ്ടാണി വിരലിന്റെ ശക്തിയറിഞ്ഞു അകറ്റുക ഇവറ്റകളെ ..!!

കണ്ണുനീരോണം ..

Image
മാനത്തു നിന്നും പാൽപായസ്സ നിലാവ്  മാനമാകെ നിറഞ്ഞു മധുരോർമ്മയോണം  ഉണ്ണാനും ഉടുക്കാനില്ലാത്തവന്റെ  കണ്ണുനീരില്‍ കുതിര്‍ന്നൊരു മണ്ണ് ഉത്രാടപാച്ചിലുകളില്ലാത്തൊരു  അര്‍പ്പുവിളികളില്ലാതൊരു ഉത്സാഹതിമിര്‍പ്പില്ലാത്തൊരു ഉറ്റവരും ഉടയോരും നഷ്ടപ്പെട്ടവന്റെ നൊമ്പരമൂയലാടുന്നൊരു മാവേലിമന്നന്‍റെ വരവിനെ മറക്കുന്നുവല്ലോ മലയാളമിന്നു കരക്കടിയാതെ മിഴിനീരില്‍ തീര്‍ക്കുന്നോരോണം ..!!

സ്നേഹത്തിനളം കേരളം ..!!

Image
ചെളിയും മണലും നിറഞ്ഞ വീടില്ലാത്തവന്റെ  ദുഃഖ കണ്ണുനീർ പൂക്കളാലിന്നോണം  ..!! പരിദേവനം നിറഞ്ഞതെങ്കിലും മാലോകരെല്ലാമിന്നു ഒത്തോരുമയുടെ  പരിയായം ..!! കള്ളപറയും ചെറുനാഴിയും പൊളിവചനാഘോഷം നടത്തുന്ന രാഷ്ടിയക്കാരന്റെ തുപ്പില്‍ പ്രളയകെടുതി ..!! ഞാനെന്ന ഭാവം വെടിഞ്ഞങ്ങു വരികനമുക്കു പണിതീടാമിനി സ്നേഹത്തിനളം കേരളം ..!!

എന്റെ ശിഥില സ്വപ്‌നങ്ങള്‍ "

Image
എന്റെ ശിഥില സ്വപ്‌നങ്ങള്‍  " . എന്റെ ശിഥില സ്വപ്‌നങ്ങള്‍ ജീവിക്കാന്‍ അപേക്ഷിക്കുന്നു  പറയുന്നുയെന്നോടു ചുണയാട്ടിരിക്കാന്‍ ഉര്‍ജ്ജ സ്വലനായി പ്രവര്‍ത്തിക്കാന്‍ പ്രതീക്ഷകള്‍ കൈവിടാതിരിക്കാന്‍ തിരച്ചിലവസാനിപ്പിക്കാതെയിരിക്കാന്‍ തുലികക്ക്‌ അവധി കൊടുക്കാതിരിക്കാന്‍ ചിന്നിച്ചിതറാതെ ഇരിക്കട്ടെ എന്റെ അക്ഷരങ്ങള്‍ എന്റെ നടപ്പാതകള്‍ക്ക് വഴിയൊരുക്കട്ടെ പണിയട്ടെ കൂടുകള്‍ ഹൃദയത്തില്‍ അമര്‍ന്നിരിക്കട്ടെ എന്റെ സങ്കടങ്ങളതില്‍ കരഞ്ഞു തീരട്ടെ എന്റെ കണ്ണീര്‍പ്പുഴ എന്റെ ശിഥില സ്വപ്‌നങ്ങള്‍ എനിക്കായി വരും സമയത്തിനായി മുറിവുകള്‍ ഉണങ്ങും വരേക്കും ജീവിതം നിലനില്‍ക്കട്ടെ എനിക്കായി . വാക്കുകള്‍ വെളിയില്‍ നിന്നും ശ്രദ്ധയോടെ മറ്റുള്ളവരെ നയിക്കാന്‍ എന്നുള്ളിലെ നിശബ്ദമായ മൗനം ഉണരട്ടെ മറ്റുള്ളവര്‍ക്കായ് . എന്റെ ബാല്യകാല സ്വപങ്ങള്‍ക്കു ലക്ഷ്യം പകരട്ടെ എന്നുള്ളിലെ ചിന്തകള്‍ കൈനീട്ടി പുണരാനോരുങ്ങുന്നു അവളെ ആലിംഗനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു എന്നോടു അവളെ പ്രണയിക്കാന്‍ പറയുന്നു പഴുത്തു പാകമാകാന്‍ സമയമൊരുങ്ങും വരേക്കും ഋതുക്കള്‍ വരുംവരെക്കും കാത്തിരിക്കാം മൗനമായ് എന്റെ ക്ഷമയെ പ

നെടുവീര്‍പ്പോടെ..!!

Image
ആരും കാണാതെ മനസ്സൊരു പൈതലായ് അന്ന് പെയ്യ്ത മഴയുടെ വെള്ളക്കെട്ടില്‍ ഒഴുക്കിവിട്ടു മോഹങ്ങളാല്‍ തീര്‍ത്ത ഓര്‍മ്മ പുസ്തക താളില്‍ നിന്നും ചീന്തിയെടുത്തൊരു  കടലാസാല്‍ തീര്‍ത്തൊരു വഞ്ചിക്കു ഓളമിട്ടു കാലുകളാല്‍ മെല്ലെ നെടുവീര്‍പ്പോടെ..!!

ഒളിപ്പിക്കുന്നു

എന്തിനാണാവോ നീ എന്റെ ഏകാന്തത നിറഞ്ഞ കണ്ണുകളിലേക്കു ഉറ്റുനോക്കുന്നത് കാറും കോളും പേമാരിയും ഇടിയും മിന്നലും നിറഞ്ഞതാ അതിലെ കാഴ്ചകൾ ഒരു നിഷ്കളങ്കതയും ബാക്കിയില്ല അതിൽ എന്താണ് ഈ നിർജ്ജീവിതയിൽ തേടുന്നത് ആരുടെയോ കൈപിടിച്ചാണ് നീ എന്നെ കണ്ടത് നിനക്കറിയില്ല എന്റെ ഹൃദയം നുറുങ്ങിയീ കണ്തടങ്ങളുടെ മുന്നിലായ് എത്രയോ തവണ ഞാൻ മൗനിയാണെന്നു കരുതേണ്ട  നിന്നോട് എനിക്കില്ലൊരു പരിഭവങ്ങളും പരിവേതനവും വേദനകളുടെ നിഴൽപോലും ഈ കണ്ണുകളിൽ ഇല്ല നീ എന്തെ എന്നെ ഒരു അപരിചിതമായികാണുന്നു അതല്ലേ കണ്ണുകളിൽ ഭയവും വേദനയും നിഴലിക്കുന്നേ ഇനിയൊന്നുമേ സൂക്ഷിച്ചിട്ടു കാര്യമില്ല എല്ലാം ഞാനെന്റെ കണ്ണുകളിൽ ഒളിപ്പിക്കുന്നു ..!!

ഒളിച്ചുകളി

ഓണമെന്നു കേൾക്കുമ്പോൾ ഓടിയെത്തുമെൻ മനസ്സിലിന്നു ഒഴിയാ ദുരിതങ്ങളും കണ്ണുനീരും ഓലം കൂട്ടും മുകളിലൂടെ വട്ടമിട്ടു ഓടി നടക്കും ലോഹത്തുമ്പികൾ ഒരായിരം രാക്ഷസത്തിരകളാൽ ഓളം തല്ലും പ്രളയം കെടുതികൾ ഒന്നിനേക്കാൾ വലുതെന്നു രണ്ടും ഓലിയിടുന്നു ആട്ടിൻ തോലണിഞ ഒളിച്ചു കളിക്കും ചെന്നായ്ക്കൾ ഓർത്തുകൊൾക  നിങ്ങൾതൻ ഒടുക്കം അതിവിരുദരമല്ലിനി ..!!

ഓർമ്മകൾ പൂക്കുമ്പോൾ

Image
ഓർമ്മകൾ പൂക്കുമ്പോൾ സ്വപ്നം പൂക്കും നിന്‍ മിഴികളിലെ കടലിരമ്പം കണ്ടറിഞ്ഞറിയാതെ കരിമഷിയാലെ കവിത രചിച്ച പീലികള്‍ ചിമ്മിത്തുറന്നപ്പോളറിഞ്ഞുടന്‍ എന്‍ ഇടനെഞ്ചിലൊരു മിടിപ്പിന്റെ രാഗസുധ..!! ഉച്ചയൂണ് കഴിഞ്ഞുള്ള ഒഴിവിൽ നമ്മൾ കണ്ണുപൊത്തിക്കളിയും ഞൊണ്ടി തൊടീലും നാലുമണി വിട്ടു ഓടുന്ന ഓട്ടത്തിൽ നിന്റെ മുല്ലപൂച്ചിരി കണ്ടതും കരളിൽ നിന്നും മായുന്നില്ലയോ തിരിക വരാ ബാല്യം ..!! മറവിച്ചെപ്പിൽ ഒളിപ്പിക്കാമെന്നു കരുതി ഇല്ല പറ്റുന്നില്ല കുന്നിക്കുരു മയിൽപ്പീലിത്തുണ്ട് കുപ്പിവളപ്പൊട്ട് കണ്ണിൽ നിന്നും മായുന്നില്ല നിന്റെ തിരിഞ്ഞു തിരിഞ്ഞുള്ള നോട്ടവും വാക്കുകൾ തൊണ്ടയിൽ കുടുങ്ങുന്നു വിരഹം ..!!

പറയുവാനില്ലായി പഴമനസ്സിന്നു ..!!

Image
സ്മൃതിയിടങ്ങളില്‍  ചിത്രം ചമക്കും ചിങ്ങനിലാവേ നിന്റെ നിറവാർന്ന തുമ്പമകറ്റും ചിരികണ്ടു തുമ്പമലരിൽ തുമ്പികൾ തുള്ളികളിക്കും തിരുമുറ്റത്ത് പൂക്കളം തീർക്കും ശലഭ ചിറകുകൾ വട്ടമിട്ടു തീർക്കുന്നൊരു പൂക്കളങ്ങളും മാവിൻ കൊമ്പിലായ്‌ ഊയലാടുമാന്ദവും തൂശനിലക്കുമുന്നിൽ ചമ്പ്രം പടഞ്ഞു പാർപ്പിടക പുളിശ്ശേരി പായസം ചേർത്തുണ്ണും വിശപ്പിന്റെ വിളിയറിഞ്ഞ കാലപ്പഴക്കത്തിന്‍  ഓര്‍മ്മകള്‍ തീര്‍ക്കുന്ന കണ്‍ കാഴ്ചകളില്‍ തെളിവിന്റെ കഥ പറയും പാട്ടുകളില്‍ എള്ളോളമില്ല കള്ളവും  ചതിയും ഇന്നിന്റെ മുന്നില്‍ ഇല്ലോന്നുമേ പറയുവാനില്ലായി പഴമനസ്സിന്നു ..!!

എല്ലാമൊരു പ്രഹേളിക പോലെ ..!!

Image
അവളൊരു ചുംബനം നട്ടുപിടിപ്പിച്ചു അതിനു വെള്ളമൊഴിച്ചു തണലേകി മൃദുലതയാർന്ന മുകുളം സ്വപ്നങ്ങൾക്കൊപ്പം മെല്ലെ പൊട്ടിവിരിഞ്ഞു പ്രതീക്ഷകൾ വള്ളിപ്പടർപ്പാർന്നു ആകാശ ഗോപുരത്തോളം വളർന്നു പെട്ടന്ന് വാടിതളർന്നു സ്നേഹമെന്നൊരു വളത്തിന് കുറവായിരുന്നു എല്ലാമൊരു  പ്രഹേളിക പോലെ ..!!

ശിശിരങ്ങളുടെ നഷ്ടം

Image
ശിശിരങ്ങളുടെ നഷ്ടം ഈ ജീവിതത്തിനു ഒരു അലങ്കാരവുമില്ല വസന്തത്തില്‍ പൊഴിഞ്ഞുവീണ ഇലപോലെ കടന്നുപോകും വഴിയത്രക്കാരന്റെ കണ്ണേറുവീഴാതേ നീണ്ട രാത്രികള്‍ അരുകുതുന്നി തിരക്കേറും ദിനങ്ങളുടെ തിടുക്കം വെട്ടത്തെ അതിജീവിക്കാനുള്ള ഒരുക്കം കഴിഞ്ഞു പോയ ദിനങ്ങളുടെ വര്‍ഷത്താളില്‍ ഈ ജീവിതത്തിനു ഒരു അലങ്കാരവുമില്ല ശിശിരമാസത്തിലെ ഓര്‍ക്കാതെ പൊഴിയും മഴയില്‍ ഒരു ചൂട് ചായ കോപ്പയിലെ നീരാവി പോലെ ഓര്‍മ്മ ചെപ്പില്‍ ഒതുക്കി സൂക്ഷിക്കും വായിച്ചു തീര്‍ന്ന പുസ്തകത്തിലെ വരികള്‍ ചേര്‍ത്തു വെക്കും പാലം പോലെ

പ്രണയമേ ..!!

എന്നിലെ മൗനം വാചാലമെങ്കിലും ഉള്ളിന്റെ ഉള്ളിൽ തുടിപ്പു നിൻ ഓർമ്മകളുടെ തിരയിളക്കം നിന്റെ ചുണ്ടുകൾ പുട്ടിയിരുന്നിട്ടും കണ്ണുകൾ പറയുന്നുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളിലെ നിഴലനക്കം . നിൻ കവിളിൽ വിരിയും പൂക്കളിൽ ഞാനൊരു ശലഭമായി ചുംബിച്ചകലാൻ മോഹം സന്ധ്യകള്‍ കൂടണയുമ്പോള്‍ കാത്തിരിക്കുന്നിതാവീണ്ടുമൊരു സായന്തനത്തിനായ് നീയും കൂടണയുക എന്‍ ഹൃദയത്തിന്‍ സ്പന്ദനങ്ങള്‍ കേട്ടറിഞ്ഞ് അടുത്തതല്ലേ എന്‍ വേദനകളിലും ചിരിക്കാന്‍ പഠിപ്പിച്ചുവോ ..!! നിന്‍ മുഖശ്രീയാലിന്നു ഈറനായ് ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ നിനക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍ ഈശ്വരനും മാറിടുന്നു , പ്രണയമേ ..!!

മിടിപ്പ് ഏറിവന്നു ..!!

നിൻ മൊഴിയും മിഴിയും ചേർന്നു തിളങ്ങി നിലാവിൽ കനവോ നിനവോ അറിയാതെ ഞാൻ മയങ്ങി പോയി കരളിൽ കരുതിയ പ്രണയ തേൻ കണം ഇറ്റു വീണു ചിതറി നിൻ മുഖകാന്തിയിൽ എല്ലാമലിഞ്ഞു ചേർന്നല്ലോ നീ അകന്നപ്പോൾ തന്ന് അകന്ന നോവോ വിരഹം നാം പങ്കുവച്ച അധര മധുരമിന്നും കവിതയായി മാറുന്നുവോ.. പാടാനറിയാത്ത എന്നെ നീ ഒരു പാട്ടുകാരനാക്കിയില്ലേ മനസ്സിൽ നിന്നും നൃത്തമാടാതേ വന്നീടുക വേഗം ..!! തുമ്പൂച്ചിരി പടർന്നു നിലാവിന്റെ നിറം പകർന്നു പാൽ പ്രഥമനിൽ തേങ്ങാപ്പാലിൽ ഓണം മധുരം മിഴികളിൽ തിളങ്ങി തിരുവാതിരകളിയുടെ ലഹാരാനുഭൂതി കണ്ടു കരളിൽ മത്താപ്പൂപൂത്തിരി കത്തി ഇടഞ്ചിൽ പഞ്ചാരി മേളം മുഴങ്ങി മനസ്സു പുലികളിതുടങ്ങി ശുഭ്രരാത്രി പറയാനൊരുങ്ങി കർക്കിടകുളിർ ചിങ്ങം പുലരാൻ നേരത്തു കൊണ്ടൊരു സ്വപ്നം കുളിർനിലാവ് പെയ്യും നേരത്തു നിന്നോർമ്മകൾ നെയ്യുമെൻ മനസ്സിൽ മൊട്ടിട്ട ചിത്രങ്ങൾക്ക് ചിറകുവച്ചു നീയറിയാതെ    സ്വപ്നങ്ങൾ തോറും തത്തികളിച്ചുവല്ലോ മൃദുവാർന്ന ചുണ്ടുകൾ ചുംബനങ്ങൾക്കു മുതിരും നേരം മിഴികൾ താനേ തുറന്നു ഇരുളും ഞാനും മാത്രമായ് പ്രണയം വഴിയും നേരത്തു വിരഹം തുളുമ്പിയ മിഴികൾ ചുണ്ടോളമെത്തിയെ നേരം ഉപ്പിൻ രുചിയെന്നറിഞ്ഞു മനസ്സിൽ  കൂട്

കുറും കവിതകള്‍ 775

ചന്ദ്രഗ്രഹണം ഗ്രഹണിപിടിച്ച കടല്‍ . അലറി വിളിച്ചു തീരത്തേക്ക് ..!! പ്രതീക്ഷകളിനി അസ്തമിക്കില്ല ചിറകുമുളക്കും ചക്രവാളചരുവിൽ ..!! പുതപ്പിനുള്ളിൽ കണ്ട സ്വപ്നങ്ങൾക്ക് നീലിമ . ചക്രവാളത്തിനു തുടിപ്പ് ..!! കൺകോണിലെ ചിരിയിൽ വസന്തത്തിന് ഋതുശോഭ .. കൈവിട്ടകന്നോരു നിർവൃതി  ..!! ആഴിയുടെ നീലിമ പുണർന്നൊരു കായലിനെ വെഞ്ചാമരം വീശി തീരത്ത് ഓലപ്പീലി ..!!  കടവത്ത് ആളൊഴിഞ്ഞു കാത്തുകിടപ്പാണിന്നും നിന്റെ കാലൊച്ചകൾക്കായ് ..!! നിലാവിന്റെ തലോടലിൽ വിടർന്നു പുഞ്ചിരിപ്പു പ്രണയമായി ആമ്പൽ ..!! ഇല്ല കൊടുക്കില്ല നിർവൃതി കൊള്ളുവാൻ കാറ്റും കാറും അകന്നു ..!! സുഖവും ദുഖവും ഒന്നുചേരുമോരു ശിശിരവസന്തം ..!! വിസ്‌മൃതിയിലാണ് ഓർമ്മകൾ നൽകും മുറിപ്പാടുകൾ വീണ്ടും ..!!

ചിലമ്പൊലി മാത്രമായ്

അറിയുന്നുഞാൻ നീ തന്നകന്ന  നോവുകളോരോന്നും വർഷമായ് പെയ്യ്തു നിറച്ചൊരെൻ കൺ തടങ്ങളും വസന്തമായ്‌ വന്നു തന്നൊരു പുഷ്പ സുഗന്ധങ്ങളും ഗ്രീഷ്മമായ്‌ എന്നിലെ തണലകറ്റിയ ശിഖിരങ്ങളും ഇലയില്ലാതെ നിന്ന് വിറക്കും ശിശിര കുളിരുകളും നീറും മനസ്സിൻ  ആഴങ്ങളിൽ മൗനം തേങ്ങലാകുമ്പോഴും നിന്റെ ഓർമ്മകളെന്നിൽ വളർന്നു വാക്കുകളായി അക്ഷര മരമായ് പൂത്തുലയുമ്പോൾ വിരഹമില്ലാതെ എൻ ചുറ്റിലും നീ നൃത്തമാടും ചിലമ്പൊലി മാത്രമായ് 

കുറും കവിതകള്‍ 774

മെയ്യാകെ എണ്ണപുരട്ടി പന്തം കൊളുത്തിവച്ച് പാടി മലദൈവങ്ങളെ  ഉണര്‍ത്തി ..!! തുള്ളി തുളുമ്പുന്നുണ്ട് മുള്ളിലും കല്ലിലും ദുഃഖം വഴിഞ്ഞൊഴുന്നു ..!! കണ്ണ് ചുവപ്പിച്ചു പരതി നടന്നു മതിലിൽ .. ചക്കക്കുപ്പുണ്ടോയെന്നു ..!! ഇന്ദുപുഷ്പം പൂത്തിറങ്ങി നിന്നോർമ്മയെന്നിൽ വർണ്ണാഭമാക്കി...!! ഏകാന്തതയുടെ മൗനം ഓർമ്മകൾ വിരിഞ്ഞു കൈയ്യെത്താ ദൂരങ്ങളിൽ  ..!! അസ്തമയ പുഷ്പത്തിൻ വർണ്ണാഭയിലായ് എല്ലാം മറന്നുനിന്നു ..!! ചെണ്ടുമല്ലികൾ പൂവിട്ടു ചുംബന നോവ് പകരാൻ വണ്ടണഞ്ഞു വട്ടമിട്ടു ..!! കഥകളേറെ മെനയുന്ന കണ്ണുകളിൽ ശതവര്ഷങ്ങളുടെ അനുഭവം മൗനം പേറുന്നു ..!! ഓണമാണിന്നു പിള്ളേർക്ക് ഓർമ്മകളിലൊരു മധുരം ഇന്നതൊക്കെ ആർക്കറിയാം രാവിൽ നിന്നുമൊരു ചന്ദ്രഗ്രഹണം കാഴ്ചയില്‍ കുറ്റികാട്ടിലൊരു ഇലയനക്കം ..!! പീടികയില്‍ നിന്നും കാറ്റില്‍ പറന്നു ഗന്ധം . കാത്തിരിപ്പിന്റെ നോവ്‌ ..!!

ഇന്ദുപുഷ്പം പൂത്തിറങ്ങി

Image
ഇന്ദുപുഷ്പം പൂത്തിറങ്ങി ദീപപ്രകാശത്തിലായെന്നോർമ്മ ശ്രാവണ പുലരിയെ കിനാകണ്ടുറങ്ങി നിദ്രയയുടെ കരലാളനമേറ്റു മയങ്ങയി സ്വപ്‍ന ചുംബനത്താൽ സ്വർഗ്ഗാനുഭൂതി സൂര്യ കിരണത്തിന് തലോടലാലുണർന്നു അരികിൽ നീ ഇല്ലെന്നൊരു ദുഃഖം നിഴലായ് ..!! എങ്കിലുമെൻ അക്ഷരങ്ങൾ നൃത്തം വച്ചു അവയെ കോർത്തു ഞാനൊരു കവിത ചമച്ചു അതിൽ നിൻ വർണ്ണ ഭംഗി തിളങ്ങി ..... 

കുറും കവിതകള്‍ 773

ഇല്ലാമറ്റൊന്നുമെ പറയാൻ ഇടതടവില്ലാത്ത മഴയും തേയില നുള്ളും ജീവിതങ്ങൾ ..!! കാപ്പികൊമ്പിലിരുന്നു കൊത്തിയുണക്കും പ്രകൃതിയുടെ പ്രണയം..!! കാറ്റിനൊരു അഴകായ് മഴുവേൽക്കാതെ നിവർന്നു നിന്നു തേക്ക് ..!! കരഞ്ഞു തീർക്കാത്ത വാനവും താഴെ ചിറകു നനഞ്ഞ വിരഹവും നെയ്ത്തിരി കാത്തു കാവും അമ്പലവും . കാടിന്റെ  കടന്നുകയറ്റം  ..!! കാത്തിരിപ്പിന് വിരാമം കിതപ്പോടെ വണ്ടി വന്നു ഇടനെഞ്ചു മിടിച്ചു പ്രവാസം ..!! ലോക്കിന്റെ കിലുക്കം അവന്‍ വരുമെന്ന് മനം നെഞ്ചിടിപ്പ് കൂടി ..!! കടലിന്റെ അലര്‍ച്ചയും തീരത്തിന്റെ നോവും ഏറ്റു ഇലപൊഴിയും ശിഖരം ..!!

കുറും കവിതകള്‍ 772

ജാലകാഴ്ചകാളായ് പുഴയും മലയും കടന്നകന്നു വിരല്‍തുമ്പില്‍ കവിത പിറന്നു ..!! ഓട്ടുകിണ്ണത്തിൽ ഭസ്മവുമായ് വേടൻ തെയ്യമിറങ്ങി ചാറ്റൽ മഴകൂടെ  ..!! കടവത്തെ തോണി വിരഹത്തോടെ കാത്തിരുന്നു. കാറ്റുപോലും വീശിയില്ല  ..!! ഭരണി കെട്ടുകാഴ്ചക്കിടയിൽ ഒളിക്കണ്ണുകൾ പരുതി . സൗഗന്ധികം തേടും മനം ..!! ഭൂമിയൊരുങ്ങി ഉണർന്നു യക്ഷിയൊന്നു പുഞ്ചിരി തൂകി മനം ഒരു കിന്നാരനായി ..!! വഴിമുട്ടിയ ജീവിതം വിശപ്പിനായി കൂട്ടികെട്ടലുകൾ അകലങ്ങളിൽ അഭയം ..!! തൂണുകൾ മൗനമായ്  സന്തോഷ സന്താപ കഥകളേറെ പറയുവാനുണ്ട് ..!! കൊത്തിപറന്നൊരു നെൽകതിരുമായ് പച്ചപ്പനംതത്ത ദൂരെ ..!! മരമഴപെയ്യ്തു വൃത്തങ്ങൾ തീർത്തു തടാകത്തിൽ ഒരു മൗന കാഴ്ച ..!! ഇണപിരിയാ സൗഹൃദം ഒരുകുടക്കീഴിൽ പ്രഭാത മഴ ..!!

എന്റെ പുലമ്പലുകള്‍ - 74

എന്റെ പുലമ്പലുകള്‍ - 74 രാവുറങ്ങുമ്പോളെന്‍ ചിന്തകളൊക്കെ നിന്നെ കുറിച്ചുള്ളതായിരുന്നു  സഖി ചിത്തമൊരു വര്‍ണ്ണ ചിറകുള്ള ശലഭമായ് നിലാവില്‍ പറന്നുയര്‍ന്നു നിന്റെ സ്വപ്നത്തിന്‍ താഴ്വാരങ്ങളില്‍ മെല്ലെ കണ്ണുനീരാല്‍ നനഞ്ഞു എന്റെ തലയിണ വഴി തേടി ഞാന്‍ ഏകനല്ല നിന്റെ പേര് എന്റെ ചുണ്ടുകളില്‍ തത്തികളിക്കുന്നു ഇഷ്ടമായതൊക്കെ നഷ്ടമായ നേരം അനിഷ്ടമാം കാര്യങ്ങളൊക്കെ ദുഷ്ട ചിന്തകളൊക്കെ നിറഞ്ഞു അരിഷ്ടതകളേറി  വരാതെ ധ്രാഷ്ട മായാത് മാറുന്നുവല്ലോ  ..!!

കുറും കവിതകള്‍ 771

ഓലകണ്ണടയും പീപ്പിയും പാമ്പുമെല്ലാമിന്നോർമ്മയായ് തിരികവരാത്ത ബാല്യമേ ..!! പൂവോന്നിറുക്കാം പൊന്നോണം വരവായല്ലോ പൂത്തുമ്പി നീയും പോരുക ..!! കർക്കടവാവിൻ വരവായ് നനഞ്ഞ കൈകൊട്ടുകൾക്കു തൂവലൊതുക്കി കാതോർത്ത് ..!! കടലിരമ്പം മനസ്സില്‍ തീരത്തു നിലാവിലായ് വിരഹ മൗനം ..!! പകലോന്റെ മടക്കം ചേക്കേറും ചിറകടി . ജീവിവന്റെ തുടിപ്പുകള്‍ ..!! സായാഹ്ന സുര്യന്‍ ചേക്കേറാന്‍ ഇടം തേടി തളര്‍ന്ന ചിറകുകള്‍ ..!! കൈയെത്താ ദൂരത്തോളം ഓര്‍മ്മകളുരുളുന്നുണ്ട് ഇടവഴിയിലുടെ ബാല്യം ..!! മരുക്കടലില്‍ താഴുന്ന സൂര്യന്‍ ..!! താവളത്തിലെക്കൊരു മടക്കയാത്ര .... ശിഖര തണലുകള്‍ തീര്‍ക്കും വഴിയോരം. ചിതാകാശത്ത്‌ കുളിര്‍ തെന്നല്‍ ..!! ഇണയുടെ തുണകാത്ത് വസന്തത്തിന്‍ പാട്ടുമായ് മഞ്ഞക്കിളി കൊമ്പത്ത് ..!!

കുറും കവിതകള്‍ 770

ആഴിയില്‍ മുങ്ങും വര്‍ണ്ണങ്ങളില്‍ മനം സന്ധ്യാ രാഗങ്ങള്‍ തേടുന്നു ..!! തല്ലുകൊണ്ട് തളര്‍ന്നിരുന്നു മൗനതാളം ..!! ഇണക്കായ് കാത്ത മൗനം കുറുകുന്നു വിരഹഗാനം പോലെ ..!! പച്ച കമ്പളം പുതച്ച മലകള്‍ക്ക് തേയില ഗന്ധം കാറ്റു അതും കൊണ്ട് പാഞ്ഞു ..!! തുംഗഭദ്രാ തീരം കാറ്റിന്നു കര്‍പൂര ഗന്ധം മനം ധ്യാനനിമഗ്നതയില്‍ ..!! വെയില്‍ അരിച്ചിറങ്ങി വസന്തമണഞ്ഞു ചില്ലകളില്‍ നിഴല്‍ തീര്‍ത്തു നിന്നു ..!! മഴയില്‍ നനഞ്ഞൊട്ടിയ ഓലപ്പീലികള്‍ കാത്തു നിന്നു ഓണനിലാവിനായ് ..!! അവന്റെ വരവിനായ് കാത്തുനിന്നു ഗുല്‍മുഹര്‍ തണലില്‍ വിരഹിണി ..!! കാറ്റയകന്നാല്‍മരത്തില്‍ തൂങ്ങിക്കിടക്കും മണികള്‍ക്ക്  മൗനം ..!! പുലരി പൊന്‍ പ്രഭയില്‍ തിളങ്ങി തീരത്തെ കല്ലിലെ പായലിനും ചന്തം ..!!

നിനക്കായി മാത്രം !

എത്ര കിനാക്കണ്ടു ഞാൻ നിന്നെ ഇഴയടുക്കാത്തൊരോർമ്മതൻ ചാരത്ത്. ?  ഇണയാർന്ന കണ്ണുകൾ ഈറനണിഞ്ഞു,  ഈണം ചേർത്തു പാടും പ്രണയവരികളിൽ  ഇരവും പകലും കോർത്തിണക്കിയ മാല്യങ്ങൾ !  ഇമയടയ്ക്കുമ്പോൾ കാണ്മതെല്ലാം കനവുകൾ !  ഇലപോഴിഞ്ഞും ദുഃഖമേറ്റു നിൽക്കും ശിഖരങ്ങൾ.  ഇന്നും നിന്നെ ഓര്‍ക്കുമ്പോഴെൻ മിടിക്കും ഹൃദ യവുമറിയാതെ എഴുതി പോകുമീ  യീടുറ്റ കവിതകൾ നിനക്കായി മാത്രം !

കുറും കവിതകള്‍ 769

കായലും കരയും ഒന്നാകുന്ന നിമിഷം കര്‍ക്കിടമഴ ..!! അമ്മവിളമ്പും സ്നേഹം പഴഞ്ചോറും മീനും മഴയൊരു ഉത്സവം ..!! പുളിയും പച്ചമാങ്ങയും ഇനിയുമൊന്ന് തിരിഞ്ഞു നടന്നാലോ ബാല്യത്തിലേക്ക് ..!! അന്തിയോളം കളിച്ചിട്ടും മതിവരാത്ത ബാല്യം . ഇന്നോര്‍മ്മകള്‍ക്കു വസന്തം ..!! മണല്‍ തരിയെറ്റു നഷ്ടപ്രണയം . ഹാ ..!! വീണ പൂവേ .. കടൽത്തീരത്തു ചാകര വിലപേശലുകൾക്കിടയിൽ തുടിക്കുന്ന ഹൃദയങ്ങൾ ..!! അനുഗമിച്ചു തളർന്നു ഉപേക്ഷിക്കപ്പെടുന്ന തീരാ ദുഃഖത്തിൽ  ചെരുപ്പുകൾ  ..!!

" ആത്മഗതം ആശ്വാസം "

" ആത്മഗതം ആശ്വാസം  " ശ്വാസം നിലച്ചത് ചലനമറ്റു ഞാൻ നിന്നെ വിട്ടകലുമ്പോൾ ദിവസങ്ങൾ കൊഴിഞ ശേഷം നീയറിയുമെന്റെ വാക്കുകളുടെ വ്യാപ്തി അതിൻ മണവും ഗുണവും ഞാൻ പറഞ്ഞതിന് ആഴങ്ങൾ . ഈ ലോകമാകവേ നിറഞ്ഞിരിക്കുന്നു ചില ആത്മവഞ്ചകരുടെ പുലമ്പലുകൾ നാം നിസ്സഹായകരാണ് എപ്പോഴും വാക്കുകൾക്കു കനംതൂങ്ങുന്നു നുണകൾക്കു  നിറം കൊടുത്തു ചിറകുകൾ വച്ച് പറക്കുന്നു കേട്ടവർ കേട്ടവർ കൈമാറുന്നു ആത്മനിർവൃതിയോടെ പലരും പത്തൊൻപതിനോടൊന്നു ചേർത്തു അവർ എഴുതി വിടുന്ന വാക്കുകൾ അതുകണ്ടു പലരുടെയും പെരുമാറ്റങ്ങൾ സഹിക്കുന്നതിനുമപ്പുറം എന്ത് ചെയ്യാം സത്യം ഒരുനാൾ ചിറകുവിടർത്തി ഒരു വർണ്ണ ശലഭമായി  പുറത്തു വരും വിഷമിക്കാതെ ഇരിക്കുക നീയെങ്കിലും

കുറും കവിതകള്‍ 768

മിന്നല്‍ പിണരുകള്‍ മുറിച്ചിട്ട കരിമേഘങ്ങള്‍ കണ്ണുനീര്‍ വാര്‍ത്തു ..!! നിലവിളക്കു തെളിയിച്ചു മനസ്സില്‍ നിന്നും ഇരുളകറ്റി രാമായണം ..!! ഇലയില്ലാ ചില്ലയിൽ ചേക്കേറിയ തത്തകൾ മൊഴിഞ്ഞു തുഞ്ചന്റെ പാട്ട് ..!! ആകാശം ഇരുണ്ടു വിശപ്പ് ചിറകുവിടർത്തി കണ്ണുകൾ പരതിനടന്നു..!! അന്തിവാനം ചുവന്നു ഓലപ്പീലികള്‍ കൈയ്യാട്ടി ഓര്‍മ്മത്തോണി തിരഞാരെയോ ..!! സന്ധ്യാംബരം ചുറ്റി കാറ്റു വന്നു മൂളി കാത്തിരിപ്പുണ്ട്‌ കതരയവള്‍..!! വിശപ്പിന്റെ വിളികള്‍ക്ക് മഴയെന്നും വെയിലെന്നോ പിടക്കുന്ന മീന്‍ വലയില്‍ ..!! കണ്ണുനീര്‍ കണങ്ങള്‍ ഇറ്റു വീഴുന്നപോലെ എന്തെ മഴയേ ,നിന്റെ ദുഃഖം തീരാത്തത് ..!! മഴയൊക്കെ പെയ്യട്ടെ അന്നത്തിനുള്ള വഴികണ്ണുമായ് ഉഴവും കാത്തു ഓട്ടോറിക്ഷ ..!! ജീവിത പ്രതീക്ഷകള്‍ ഭാണ്ഡത്തിലാക്കി വാനപ്രസ്ഥം തുടര്‍ന്നു ..!!

കുറും കവിതകള്‍ 767

നിലവിളക്കും നാഴിയും ചേട്ടയകറ്റി ഉമ്മറത്തു ..!! കണ്ണടച്ചു നിന്നു കർക്കടമഴ  ..!! തിരയും കരയും കണ്ടകന്നു ഇരുഹൃദയങ്ങൾ മിടിച്ചു ഒന്നുമറിയാതെ നടന്നകലുന്ന ചിലർ ..!! കടൽപ്പെരുക്കം മാറാത്ത മഴ വലനെയ്യും സ്വപ്‌നങ്ങൾ ..!! സന്ധ്യാംബര വര്‍ണ്ണം ഭൗതിക ശാന്തിയില്‍ കൂടുകൂട്ടുന്നു മൗനം ..!! മഴയൊക്കെ നിസ്സാരം ആനവണ്ടി നീന്തി കയറി . യാത്രക്കാരൊക്കെ ഉറക്കത്തിൽ ..!! കാത്തിരിപ്പിന്റെ നിശബ്ദത മഴയൊന്നു മാറിയെങ്കിൽ ചെരുപ്പും വലക്കും  മൗനം ..!! മഴയിരമ്പത്തിനൊപ്പം കാവോരുങ്ങി തുടങ്ങി ചീവീടുകൾ ഉണർന്നുപാടി ..!! മഴമേഘം പൂത്തുലഞ്ഞപ്പോൾ കാത്തിരിപ്പിനു വിരാമം . നീലക്കുറിഞ്ഞി ഇതൾവിടർത്തി ..!! നടതള്ളിയ ജീവിതങ്ങള്‍ എല്ലാം മറന്നിരുന്നു വിശപ്പിന്‍ വലയത്തില്‍ ..!! കൗമാര സ്വപ്‌നങ്ങൾ കുടചൂടി നിൽപ്പു മോഹങ്ങളുടെ കടവിൽ ..!!

കുറും കവിതകള്‍ 766

അലമാരയിൽ  നിന്നും പൊടിതട്ടി ചാരുകസേരയിലിരുന്നു തുഞ്ചന്റെ തത്ത പാടി ..!! വെള്ളെഴുത്ത് കണ്ണാടിയ്ക്കിടയിലൂടെ രാമാഞ്ഞു മനസ്സിൽ തെളിഞ്ഞു അക്ഷരങ്ങളോരോന്നും രാമരാമ ..!! കാണ്ഡങ്ങളിലോരോന്നും രാമകഥ പറഞ്ഞപ്പോൾ മച്ചിലെ ഗൗളി മൗനംവെടിഞ്ഞു ..!! ബാലാര്‍ക്കന്‍ തെളിഞ്ഞില്ല കര്‍ക്കിട മഴ മൊഴിഞ്ഞു രാമ രാമ രാമ ...!! താളുകള്‍ മറി സീതായനമറിഞ്ഞു . കണ്ണുനീരിറ്റുവീണു ..!! മഴവന്നതിനാൽ ആറാട്ടും നീരാട്ടും മുടങ്ങിയ ദേവർ...!! നിലവിളക്കും നാഴിയും ചേട്ടയകറ്റി ഉമ്മറത്തു ..!! കണ്ണടച്ചു നിന്നു കർക്കടമഴ  ..!! തിരയും കരയും കണ്ടകന്നു ഇരുഹൃദയങ്ങൾ മിടിച്ചു ഒന്നുമറിയാതെ നടന്നകലുന്ന ചിലർ ..!!

തണലിന്‍ തേങ്ങല്‍

Image
 തണലിന്‍ തേങ്ങല്‍ എന്റെ നോവറിഞ്ഞു ആരുമൊന്നും എത്തിനോക്കിയില്ലല്ലോ കഷ്ടം എന്നെ വളര്‍ത്തിയവര്‍ തണല്‍ തേടി പോയല്ലോ അവരുണ്ടായിരുന്നെങ്കിലിന്നു കോടാലി വീഴുമായിരുന്നോ എത്ര നാള്‍ ഞാന്‍ പൂത്തുകായിച്ചു എന്റെ ചുവട്ടില്‍ ചിരിച്ചു കളിച്ചവര്‍ പലവഴിക്ക് പോയല്ലോ ഞാന്‍ നല്‍കിയ കായ്കള്‍ ആദ്യം കൈയിക്കുമെങ്കിലും പിന്നെ മധുരിച്ചിരുന്നു എത്ര വസന്തങ്ങള്‍ എത്ര പൂക്കാലങ്ങള്‍ പിന്നിട്ടു ഇന്ന് നിഷ്ഠൂരം  എന്‍ കടക്കല്‍ കോടാലി ഉയര്‍ത്തിയവനുണ്ടോയീ അറിവുകള്‍  ,ഇനി എന്നെ അഗ്നിക്കിരയാക്കുമോ അതോ വല്ല കിണറ്റിന്‍ ചുവട്ടില്‍ കിടക്കാന്‍ ആണോ ..!! ഇത്രയും എഴുതിയ തൂലിക ആരാഞ്ഞു വെട്ടിയ മനുഷ്യനോടു എന്തെ വെട്ടിയത് കായ്ക്കാത്ത ഇതിനെ വെട്ടാതെ ചൂടലായി പിന്നെ മുറ്റമടിക്കാനില്ലയാരും എനിക്ക് കൂലിക്ക് പുറമേയീ തടിയും കൊണ്ട് പോകണമെന്നാ കരാര്‍ ..!! പൊന്നു കായ്ക്കും മരമായാലും പുരക്കു നേരെ ചാഞ്ഞാല്‍ കോടാലി വീഴും ..!!

കുറും കവിതകള്‍ 765

കരയെത്താ സന്ധ്യ കടലിൽ മുങ്ങും ദീപപ്രഭാപൂരം ..!! നാലുമണി നേരം നോക്കി കൂട്ടുകൂടാനെത്തുന്ന കുസൃതി ഉടുപ്പാകെ നനച്ചു വീട്ടിലേക്ക് ..!!! മാളികമുകളും തെങ്ങും തോപ്പും വിളഞ്ഞപാടവും  മനസ്സിൽ  മായാതെ നിൽപ്പു ഞാൻ വളർന്നു ആഴങ്ങളിൽ നിന്നും നിശബ്ദമായി ഉള്ളിലായ് മഞ്ഞച്ചരടിലെ പൂത്താലി കൈയ്യിലേറ്റ്  വാങ്ങുമ്പോൾ  ഇടഞ്ചിലൊരു കെട്ടിമേളം ..!! സിന്ദൂരം നെറുകയിലിടുമ്പോൾ കണ്ണുകളിൽ ലഹരി ഉള്ളിലൊരു ഭക്തി ഭാവം  ..!! ഉരപ്പുരയുടെ പഴുതിനിടയിൽ മഴമുത്തുകൾ വീണുടഞ്ഞു . ഒരു തുമ്പപ്പൂ ചിരി ..!! ഉടൽനച്ചു പെയ്യ്തു ഉള്ളിലാകെ കുളിർത്തു . കരങ്ങൾനീണ്ടു ചൂടിനായ് ..!!  കടൽപ്പെരുക്കം മാറാത്ത മഴ വലനെയ്യും സ്വപ്‌നങ്ങൾ ..!! സന്ധ്യാംബര വര്‍ണ്ണം ഭൗതിക ശാന്തിയില്‍ കൂടുകൂട്ടുന്നു മൗനം ..!!

ഉള്ളില്‍ ഒരു തെളിമ

ഞാൻ വളർന്നു ആഴങ്ങളിൽ നിന്നും നിശബ്ദമായി ഉള്ളിലായ് നിൻ രാമഷിയാലെഴുതിയ കണ്ണുകളിൽ ഉറ്റുനോക്കുമ്പോൾ കനവിലേക്കുള്ള നീണ്ട പാത കണ്ടു അസ്വസ്ഥനായ്    അടുക്കും തോറും ഇടനെഞ്ചിലെ ഇടക്കയുടെ താളപ്പെരുക്കമേറി ദീപാരാധനയുടെ നിറമനമേല്‍ക്കാന്‍ നടതുറക്കനായി ഉള്ള കാത്തിരുപ്പ് തണുത്ത ചന്ദനത്തിന്റെ കുളിര്‍മ നിന്റെ സാമീപ്യ മറിയുന്നു ഉള്ളിന്റെ ഉള്ളില്‍ ഒരു തെളിമ .. അതാവുമോ നിന്റെ പെരുമ ഏറെ തൊട്ടറിയാവുന്ന നന്മ അനുഭൂതി  നല്‍കും കരുണ നിത്യമെന്നില്‍ നിറയണേ നിന്നോര്‍മ്മ ..!!

എതോയെതോ ...!!

എതോയെതോ സ്വപ്നങ്ങളില്‍ കണ്ടുമുറ്റി എത്രപറഞ്ഞാലും തീരില്ലോരിക്കലുമാ പ്രാണന്റെ ചുടുനിശ്വാസം ചേര്‍ന്നോരാ നിമിഷം പ്രണയ നിലാവുപൊഴിയുമനുഭൂതികളാല്‍ നിന്‍  ചുണ്ടുകളില്‍ നിന്നും വിടരും മധുരലഹരിയാലൊഴുകും മൊഴിയില്‍ കെട്ടുഞാനൊരു ഗാനം ആരോഹണാവരോഹണത്താല്‍ നെഞ്ചില്‍ മിടിക്കുന്ന താളം മാറ്റൊലികൊള്ളുന്നാകാശ താരാ പഥങ്ങളില്‍ നൃത്തം വെയ്ന്നു നക്ഷത്രക്കുഞ്ഞുങ്ങൾ ... എതോയെതോ സ്വപ്നങ്ങളില്‍ കണ്ടുമുട്ടി നാം എത്രപറഞ്ഞാലും തീരില്ലോരിക്കലും ..!!

പ്രണയ വസന്തം ...!!

ഓർമ്മകൾ മെയ്യുമെന്‍ മനസ്സിൽ  അറിയാതെ ഉണര്‍ന്നു ഉപവനം നിൻ മൗനമെന്നിൽ പ്രണയമായ് മഴനിലാവുപോലെ പൊഴിയുന്നു മിഴിയിലാകെ നിറഞ്ഞു പനിനീര്‍കണം ചൊടിയിലാകെ നിന്‍ ഗാനാധാരലയം മെയ്യിലാകെ പൂത്തുലഞ്ഞു രോമാഞ്ചം നിന്‍ സാമീപ്യമെന്നില്‍ നിറച്ചു വസന്തം പടര്‍ന്നുലഞ്ഞു പൂവള്ളികളിലാകവേ പുങ്കിയില്‍ കണ്ടത് ഏറ്റു പാടി പഞ്ചമം പവനന്‍ മന്ദം  കൊണ്ടാകന്നു പൂമണം പീലിവിടര്‍ത്തിയാടി മെല്ലെ മയൂരം

കാത്തിരിപ്പിന്‍ സ്വപ്നം ..!!

നീഹാരമൊഴുകും രാവിന്‍ രാഗ്രാദ്ര സംഗീതം നിന്നെയോര്‍ത്തു ഒഴുകി കണ്ണുനീര്‍ പുഴയെന്നും നിന്റെ ദുഖങ്ങളെയറിഞ്ഞു ഏറെ നേരം നീറാതെ നിത്യം കൈനീട്ടി താലോലിക്കുമിരു കരയും നെഞ്ചോടു ചേര്‍ക്കാന്‍ വിമ്പുന്നുവല്ലോ നിന്‍ പുളിനങ്ങളെ ഏറ്റു വാങ്ങുമ്പോള്‍ നിന്‍ നിലയില്ലാ കയങ്ങളില്‍ ഉളിയിട്ടു വരും നീര്‍കുമിളകളൊക്കെ എന്‍ സന്തോഷം.. നിന്‍ നിഴലായി പടര്‍ന്നു മയങ്ങാനെന്നും നിമിഷങ്ങള്‍ മണിക്കുറുകള്‍ വര്‍ഷങ്ങള്‍ നിറം പകരും രാപ്പകലുകള്‍ പോരാതെ പോല്‍ നീണ്ട കാതോര്‍പ്പിന്‍ കാത്തിരിപ്പിന്‍ സ്വപ്നം ..!!

കുറും കവിതകള്‍ 764

തുരുമ്പെടുത്ത ഓർമ്മകളിലൂടെ പാലം പണിയുന്ന ഇന്നലെകളുടെ കനവുകൾ ..!! ഇടയമാനസ്സമറിയാതെ വരിതെറ്റാതെ നീങ്ങുന്ന ആടുകളുടെ വിശപ്പിന് യാത്ര ..!! ഓലത്തുമ്പത്തിരുന്നു വസന്തത്തെ കാത്ത് ഒരു വിരഹ ഗാനം  ..!! വിശപ്പിന്റെ വർണ്ണങ്ങൾ വിയർപ്പിറ്റിക്കുന്നു ജീവിത വഴിത്താരയിൽ ..!! ഊതി നിറച്ച ജീവിത വർണ്ണങ്ങൾക്കിടയിൽ വിശപ്പിന്റെ മുറവിളികൾ ..!! ഗ്രീഷ്മ മൂകതയിൽ ചൂടേറും ഉഷ്മാവ് മരണം പതിയുറങ്ങുന്നു ..!! ചിന്തകൾ കുന്നേറി ജീവിത സായന്തനങ്ങൾക്കു മനം മടിപ്പിക്കും മൂകത ..!!  കാടിന്റെ വന്യതയിൽ ജീവിക്കാൻ മറന്ന ''പാത്തുമ്മയും ആടും  '' നീലിമയുടെ വന്യതയിൽ ജീവിത തിരമാലകളിൽ വിശപ്പ് യുദ്ധംചെയ്തു ..!! ഉദയസൂര്യന്റെ ചുവട്ടിൽ ആറ്റുമണമേലെ കച്ചമുറുക്കി ജീവിത വഴിപ്പോര് തുടർന്നു  ..!!

കുറും കവിതകള്‍ 763

വേരറുക്കാനാവാത്ത ജീവിത സത്യങ്ങളില്‍ ഒന്നല്ലോ വിശപ്പ്‌ ..!! വൈശാക രാവിന്റെ മാനത്തു മുകില്‍ക്കിടയിലമ്പിളി മനസ്സിന്‍ നോവിനറുതി..!! ശിശിര മേഘങ്ങള്‍ക്കിടയില്‍ വിരഹമുണര്‍ത്തി ചില്ലമേല്‍ ചിരിച്ചൊരു അമ്പിളിമുഖം ഇണയുടെ തുണ കാത്തു ഒറ്റക്ക് കൊമ്പില്‍ വിരഹകാവ്യം തീര്‍ത്തുമനസ്സ് ..!! മലകളും പുഴകളും താണ്ടി വിയത്തോലിച്ചു സന്ധ്യക്ക്‌ മുങ്ങികുളിക്കനോരുങ്ങുന്നു  സൂര്യന്‍  ..!! നുരപതയും കടലും അസ്തമയ സൂര്യനും ലഹരിയിൽ മുങ്ങും  മനം  ..!! പാടത്തിൻ മുകളിൽ മുകിലും കിളികളും വട്ടമിട്ടു കാറ്റു വീശിയകന്നു ..!! ഇന്നലെയും അമ്മമനവും മാനവും പെയ്യതൊഴിഞ്ഞു ..!! കാവുറങ്ങിയ നേരം ഭക്തി ലഹരിയില്‍ തെയ്യമൊരുങ്ങിയിറങ്ങി ..!! ഓണവെയിലേറ്റ് ശലഭങ്ങളെല്ലാം കടുവാകളിക്കൊരുങ്ങി ..!!

എന്നിരുന്നാലും ...!!

ഹൃദയം കൊണ്ട് കരഞ്ഞപ്പോഴും മറ്റുള്ളവര്‍ക്കായെങ്കിലുമായ് നിറവേറ്റി ചുണ്ടുകളില്‍ മായാതെ നിന്നു പുഞ്ചിരി തന്നില്ല അല്‍പ്പവും സ്നേഹമെങ്കിലും പകര്‍ന്നു നല്‍കി ഏറെ ആവും വണ്ണം തിരികെ കിട്ടിയോ ഇല്ലയോ എന്ന് കണക്കുകള്‍ നോക്കാതെയങ്ങ് ..!! എന്തെ ഇങ്ങിനെ എന്ന് ചിന്തിച്ചു ജീവിതം എന്ന മൂനക്ഷരങ്ങലുടെ പെരുകങ്ങള്‍ ഗുണിതങ്ങള്‍ എത്ര ഹരിച്ചാലും ശിഷ്ടം മാത്രം ..!! ഇനി ശിഷ്ടം കുടുത്താല്‍ ഉച്ചിഷ്ടമാവില്ലേ എന്നാരുകണ്ടു എന്നിരുന്നാലും ...!! പലമുഖങ്ങലുടെ മിനുസം കണ്ടു കണ്ണുകളിലെ തിളക്കം കണ്ടു പക്ഷെ കാണാന്‍ കഴിഞ്ഞു വളരെ കുറച്ചുമാത്രം പേര്‍ ഹൃദയം തുറന്നവര്‍ സുഖ ദുഃഖങ്ങള്‍ പങ്കുവെച്ചവര്‍ ഇങ്ങനെയും ഉണ്ട് കുറെ പേര്‍  എന്ന് അല്‍പ്പം ആശ്വസിക്കാമീ  കപടമാര്‍ന്ന ലോകത്ത്  ..!!

കുറും കവിതകള്‍ 762

വാതിൽ പഴുത്തിലിലൂടെ എത്തി നോക്കുന്നുണ്ട് നാരയാർന്ന ജീവിതം ..!! ഗ്രീഷ്മ വസന്തത്തിൻ ഉഷ്ണത്തിനൊപ്പം വിരഹ വേദന ..!! രാവിനോട് വിടപറഞ്ഞു ചക്രവാളചരുവിലേക്കു താഴുന്ന വിരഹ നോവ്  ..! ജീവിതചക്രത്തിന് കറക്കത്തിൽ വിശപ്പകറ്റും മണ്ണിന്റെ മണം ..!! ദളങ്ങൾക്കിടയിൽ മധുരം നുകരും പ്രണയമർമ്മരങ്ങൾ ..!! കിഴക്കുദിക്കാനൊരുക്കം നീലവിഹായസ്സിന് നടുവിൽ മൗനമുടച്ചു മണിനാവു ചിലച്ചു ..!! ഓർമ്മകൾ നിഴൽ തീർക്കും പച്ചപുതച്ച തടാകത്തിൽ പ്രണയം കാത്തുനിന്നു ക്ഷമയോടെ ..!! മുകിൽചുംബനമേറ്റു മലകൾക്കു രോമാഞ്ചം മന്ദഹാസ പവനനു നാണം ..!! ഭക്തിയുടെ മൗനം ഉള്ളിലെ ഇരുളകറ്റി ചന്ദന ഗന്ധം !! ഒറ്റക്ക് ചേക്കേറുന്ന വിരഹം മൗനം . വിഷാദം തീർക്കുന്നു ..!!

കുറും കവിതകള്‍ 761

ചുംബിച്ചകലും മേഘങ്ങളുടെ കുളിരില്‍ രോമാഞ്ചമണഞ്ഞു പൂത്തുലഞ്ഞു മലനിരകള്‍ ..!! തുലാമഴയില്‍ ഞാറ്റുവേല പാട്ട് മാറ്റൊലി കൊണ്ടു കരയാകെ ..!! വിഴുപ്പിന്‍ ഭാരങ്ങളുടെ വേദനകളൊക്കെ തല്ലി തീര്‍ക്കുണ്ട് കടവില്‍ ..!! ഒറ്റയടി പാത നീണ്ടു കാറ്റിന്‍ മര്‍മ്മരമെറ്റ് ഉലഞ്ഞു ഈറ്റക്കാടുകള്‍ ..!! ചെത്തുവഴികളിലെ കൽപ്പടവുകളിലെത്രയോ  കണ്ണുകൾ തമ്മിലുടക്കി ..!! കടലിനോട് കുമ്പസരിക്കുകയിൽ പാപങ്ങൾ അകലുമല്ലോ ..!! മേഘ കമ്പളം പുതച്ചു സന്ധ്യ യാത്രയായി രാവിന്റെ വരവോടെ ..!! ചതുരങ്ങൾക്കപ്പുറം പ്രകൃതി തീർക്കും മഞ്ഞിൻ ചാരുത ..!! നിലാത്തിളക്കത്തിൽ കൈമാറുന്ന സൗഹൃദം കടലലകൾ സാക്ഷി ..!! കാറ്റും കോളും കാത്തു കിടന്നു ചായപീടികയിലെ കോപ്പ ..!! മഴക്കാറിനെ വരവേല്‍ക്കാന്‍ വെഞ്ചാമരം വീശി നില്‍പ്പു കേരവൃഷ തലപ്പുകള്‍ ..!! തോടും വയലും നിറച്ചു കര്‍ക്കിട മഴ . പൊന്നോണ വെയില്‍ കാത്തു തുമ്പികള്‍ ..!! ചെമ്പകപൂ ചൂടി കാതില്‍ വളയമിട്ടു കന്നിയവളോരുങ്ങി ..!!

കുറും കവിതകള്‍ 760

പുല്‍ തുമ്പില്‍ മഴമിഴിനീര്‍ തിളക്കം മനസ്സു കുളിര്‍ത്തു ..!! ത്രിസന്ധ്യയിലെ മഴ മണല്‍ തിരകളില്‍ ഞണ്ടുകള്‍ പാഞ്ഞു ..!! കടലോരക്കാറ്റ് മഴയുടെ സ്വാദ് അറിയാതെ മനം പുരണ്ടു ..!! പാലമരത്തിലുയലാടി തെക്കൻകാറ്റിനു ഒരു നാണത്തിന് ഗന്ധം ..!! ഇരുളും വെളിച്ചവും ഇതളഴിയും മിഴികളില്‍ വസന്തത്തിന്‍ നേര്‍ക്കാഴ്ച ..!! ഇലപൊഴിച്ച ശിശിരം വസന്തത്തിനോര്‍മ്മകള്‍ സമ്മാനിച്ചു വിരഹം ..!! മഴയൂര്‍ന്ന മാനത്തിനു നേര്‍കുടച്ചുടും കൂണുകള്‍ നനഞ്ഞ മണ്ണിന്റെ സമ്മാനം ..!! ചെമ്മാന ചാരുതയിൽ കൊമ്പത്തിരുന്നൊരു വിരഹത്തിൻ സന്ധ്യാ രാഗം ..!! തിരകളുടെ വരവിനെ കാത്തിരുന്നൊരു വിശപ്പ് കൊത്തി പറക്കാൻ വെമ്പി ..!! തണലെന്നോ വെയിലെന്നോ കാക്കാതെ ആർക്കും സമയം നടന്നകന്നു ..!!

തിരിച്ചറിവ്

നിഴലനക്കം നേർക്കാണും മിടിക്കും നെഞ്ചകം മുരടനക്കി ശബ്ദമടഞ്ഞു ഇരുളിന്റെ ഗന്ധം എത്തപ്പെടാതേ കൈകള്‍ തപ്പി തടഞ്ഞു നടത്തം വഴിയുടെ ഗര്‍ത്തങ്ങളും വക്രതകളും നനവുമറിഞ്ഞു മലമുകളിലെങ്ങിനയോ ചുവടുകള്‍ പകല്‍വെളിച്ചം തൊട്ടു കാറ്റിനു കാടിന്റെ വന്യതയാര്‍ന്ന മണം മിത്രമോ ശത്രുവോ എന്നറിയില്ല മിഴികള്‍ ഇറുക്കിയടച്ചു ഭയമെന്ന വികാരാമെന്തെന്നറിഞ്ഞു ..!!

കുറും കവിതകള്‍ 759

കുറും കവിതകള്‍ 759 നോവിന്റെ ഞരക്കം പടിവാതിലില്‍ കിതപ്പോടെ മുക്കുട്ടിന്റെ ഗന്ധം ..!! രാവും പകലിനും നടുവിലായ് ആരുംകാണാതേ ... ഒരു ബൌദ്ധ മൗനം..!! ഇതള്‍ വിരിവുകള്‍ക്കിടയില്‍ ചിറകനക്കം തീര്‍ക്കുന്നു പൂമണവും കാറ്റും ..!! കറുപ്പില്‍ വെളുപ്പായി അക്ഷരങ്ങള്‍ വിരിയുന്നു ഓര്‍മ്മകളില്‍ മായാതെ ബാല്യം ..!! ശിശിര കാറ്റില്‍ ചില്ലകള്‍ക്കിടയില്‍ വിരിഞ്ഞൊരു നിലാപ്പൂ  അനുഭൂതിയുടെ ഓളങ്ങളില്‍ മുങ്ങി പൊങ്ങുന്നു ഒഴിഞ്ഞ ലഹരി..!! പുലരിപ്പൂവിടര്‍ന്നു മണല്‍കാട്ടില്‍ ഒഴുകി നടന്നു മരുക്കപ്പല്‍ ..!! മഴയും പുഴയും ഉമ്മവച്ചു നില്‍ക്കെ വിരഹ തോണി കടവില്‍ ..!! വസന്തം വന്നെങ്കിലും ചില്ലകളില്‍ അരങ്ങു തകര്‍ക്കുന്നു ഇണക്കപ്പിണക്കങ്ങള്‍ ..!!

വെള്ളാരം കല്ലുകൾ പാടുമ്പോൾ

Image
ഞാനൊരു ചരല്‍ക്കല്ല്  മണലിൽ കിടന്നു കുളിർക്കാറ്റിന്റെ ആലിംഗനം മേറ്റു സൂര്യ പ്രകാശമേറ്റു മിന്നി തിളങ്ങി പതഞ്ഞു തെറിക്കും തിരമാലകളെ നോക്കി പരിഹസിച്ചു ചിരിച്ചു ആ കൈവെള്ളയിൽ ഞെരിഞ്ഞമരാൻ ഒരുനനുനനുത്ത കൈക്കായി കൊതിച്ചു ഒരുപക്ഷെ ഭാരിച്ച ഒരു കാൽപ്പാദം മണലിലേക്കു ചവിട്ടിത്താഴ്ത്തുമോ  ഉറഞ്ഞ മഞ്ഞു തുള്ളികളുടെ ചിത്രങ്ങളെ ഉറ്റു നോക്കി വിഷാദമാറുന്നു കിടന്നു ..! തെറ്റിദ്ധരിക്കപ്പെട്ടു പരിഹാസ ചാവുട്ടേറ്റു എന്റെ പ്രണയത്തെ അനുഭവപ്പെടാതെ സുരക്ഷയുടെ കരുതലുകൾ കിട്ടാതെ  ആരാലും ശ്രദ്ധിക്കപ്പെടാതെ ചിന്തകളിൽ മുഴുകി  കിടക്കുമ്പോൾ  എന്റെ മനസ്സും മിഴിയും ചുണ്ടും ഹൃദയവും ആർക്കുവേണ്ടിയോ പരതി കാറ്റിന്റെ കൈകൾ തലോടിയപ്പോൾ മഴത്തുള്ളികൾ എനിക്കായി കരഞ്ഞു എന്റെ ദുഖങ്ങളെ ഒഴുക്കി കൊണ്ട് മൗനങ്ങളുടച്ചു സഗീതമായ് സ്വപനങ്ങൾക്കു ചിറകു മുളച്ചു അപ്പോഴും താരകങ്ങൾ മിന്നുന്നുണ്ടായിരുന്നു ..!!

"വ്യാഖ്യാനങ്ങൾ തീർക്കും കൽപ്പനകൾ "

"വ്യാഖ്യാനങ്ങൾ തീർക്കും കൽപ്പനകൾ   " അഗ്നി : ജീവിതത്തിലൂടെ  മുടന്തി നീങ്ങും നക്ഷത്രങ്ങളിൽ നിന്നും പൊട്ടിവീണ അലങ്കാരം. ജലം : എല്ലാനീലിമകളും വെന്തുരുകി ഏഴു്സാഗരങ്ങൾ  താണ്ടും പ്രണയം ഞാൻ ഇരുൾ : കറുത്തമനസ്സിന്റെ ആഴങ്ങൾ കുഴിച്ചു പോകും സാമ്രാജ്യം എന്റെതു  പ്രകാശം : കണ്ണുകളിൽ തെളിയും നിന്റെ ഇല്ലായിമകളിൽ തിളങ്ങുന്നത് ഞാനല്ലോ ആസക്തി : ഇച്ഛ എന്ന എന്റെ വികാരം ഏറുമ്പോൾ നീ ഏറെ കൂട്ടുകുടുമ്പോൾ നിനക്ക് നാണക്കേടുകൾ മാത്രം സമ്മാനിക്കുന്നത് ഞാൻ , പ്രണയം : നിന്നകൾ നൽകും  അഭിനിവേശം എന്നൊരു അഭിനയമെന്നൊരു  നാടകം. കണ്ണുനീർ : സമയത്തിന്റെ മുഖം നോക്കി ചിരിക്കാൻ ദൈവം തന്നൊരു അലങ്കാരം . സന്തോഷം : ആത്മാവിന്റെ ആഴത്തിൽ നിന്നും പതിയും ദുഖങ്ങൾക്കു അറുതി വരുത്തും നിമിത്തം മരണം : ആരംഭം അവസാനിക്കും നേരം എന്റെ ഇല്ലായിമ്മ  ...... ജീവിതം : ജനിമൃതികൾക്കിടയിലെ  നുണയല്ലാത്ത ഏട് രാത്രി : നിനക്കായി അവസാനിക്കാത്ത കാത്തിരിപ്പാർന്നൊരു അനുഭൂതി .... പകൽ : മുഖത്തു നിഷാൽ പരത്താൻ കഴിയുമൊരു ഇന്ദ്രിയഗോചരമായ സത്യം  . സ്ത്രീ : ആർക്കും മനസ്സിലാവാത്തൊരു പ്രഹേളിക ഒരു കടംകഥ പോലെ  പുരുഷൻ : അവസാനം സ്ത്രീക്ക്

കുറും കവിതകള്‍ 758

എത്രയോ അടിയേറ്റാലും തളരാതെ കാത്തുകിടപ്പു കുളക്കടവിലെ കല്ലുകൾ ..!! ഇളം വെയിൽ പെയ്യ്തു വഴിയും ചാരുബെഞ്ചും പ്രണയത്തെ കാത്തു കിടന്നു ..!! ഭക്തിയെന്ന  ലഹരിക്കപ്പുറം കോലങ്ങൾ കെട്ടിയാടിക്കുന്നു വിശപ്പെന്ന കോമാളി ..!! വസന്തം വന്നുപോകുമ്പോൾ കൊഴിയും ഇലയുംപൂവും ഓർമ്മയാകും കൗമാര്യം ..!! രാവിനോട് മൗനമായ് വിടവാങ്ങുന്നു സന്ധ്യ മൂകസാക്ഷിയായ് കായൽ ..!! ഇലയില്ലാ ശിഖരങ്ങളിൽ ശിശിരക്കാറ്റു വന്നു മഞ്ഞിൻ പുതപ്പണിയിച്ചു ..!! കാറ്റും മഴയും കൺചിമ്മി വിളക്കുകൾ . മൗനം ചേക്കേറി ക്ഷേത്രത്തിൽ ..!! പൊന്നുരുക്കി വിതറി പൊൻ പുലരി നവോഢയായ് പുഴ ..!! ജീവിതത്തിന് ഉപ്പേറുന്നു വിശപ്പടക്കാൻ ഒരുങ്ങി എണ്ണയിൽ മുങ്ങി പൊങ്ങുന്നു ..!! അസ്തമയ സൂര്യനും അലകടലിനുംതീരത്തിനും ഒരു വറത്തു പൊരിക്കുന്ന ഗന്ധം  ..!!