Posts

Showing posts from March, 2011

മനസ്സ് തേടി

Image

ഒരു സാന്ത്വനം പോലെ

Image
ഒരു സാന്ത്വനം പോലെ അടച്ചിട്ട വാതായന പഴുതുകളിലുടെ മനസ്സിലേക്ക് ക്ഷണിക്കാത്തവനെ പോലെ നീ കടന്നു വരുന്നുവോ സൂര്യന്റെ വെളിച്ചവും രാത്രിയുടെ ഇരുളിമയെയും വകവെക്കാതെ കറുത്ത നാഗങ്ങളെ കണക്കെ വന്നു നല്‍കിയകലുന്നത് വിരഹത്തിന്‍ നോവും ഏകാന്തതയുടെ മടുപ്പും ,പകലിന്റെ നിഴലായി വികാരങ്ങളെ കീഴ്പ്പെടുത്തി എന്നിലെ വാസനകളെ ഉണര്‍ത്തി കടന്നയകലുമ്പോഴേക്കും ,നിസ്സഹായനായ് നിരാലമ്പനായി രാത്രിയുടെ യാമങ്ങളില്‍ പയ്യ്തകലും മഴയായ് കുളിരായി പറയാതെ കടന്നകലുന്നു വിളിക്കാത്ത ക്ഷണിക്കാത്ത നിന്റെ പേരോ ഓര്‍മ്മയെന്നത്

ഈ ആകാശച്ചുവട്ടില്‍

Image
ഈ ആകാശച്ചുവട്ടില്‍ നീയകന്നപ്പോള്‍ മധുരിക്കുമാ വാക്കുകള്‍ മറക്കുവാനാകുന്നില്ല നിദ്രക്കു മുന്‍പേ ഒരു നോക്ക് ചന്ദ്രനെ കണ്ടിട്ടേ ഉറങ്ങവുയെന്നു മനസ്സിലേക്കു ഇറങ്ങുന്ന നിലാവിനോടോപ്പം ഉറക്കമെന്നത് ഞാന്‍ മറന്നു മേഘത്താല്‍ മറഞ്ഞ ചന്ദ്രനെയും നിന്നെയും കാത്തു കാത്തു കഴിയുന്നു ഈ ആകാശ ചുവട്ടിലായി

നീ എത്ര ധന്യ

Image
നീ എത്ര ധന്യ കരഘോഷങ്ങളുടെ മുന്നില്‍ കരകവിയും മനസ്സുമായി നില്‍ക്കുമി വേദി കവേ മറക്കുവാനാകുകയില്ല നിന്‍ കൈയ്യിലമര്‍ന്നു പോകുമാ പുഷ്പ്പമായി പൂണ്ടൊരു ജന്മമേ നീ എത്ര ധന്യ .

വേനല്‍ മഴ

Image
വേനല്‍ മഴ സന്ധ്യകള്‍ രാവിനു വഴി മാറുമ്പോള്‍ ദുഃഖങ്ങള്‍ സുഖത്തിനു വേദി ഒരുക്കുമ്പോള്‍ ആരോ കുട്ടം പിരിഞ്ഞു അകലുന്നപോല്‍ നക്ഷത്ര പകര്‍ച്ച കണ്ടു ഹൃദയം നോമ്പരപ്പെടുമ്പോള്‍ ജീവിക്കുന്നു ആരുടെയും മോഹവലയത്തിലാകാതെ പൊടുന്നനേ നീന്റെ പ്രണയമെന്നെ ചിരിക്കാന്‍ പഠിപ്പിച്ചപ്പോള്‍ ഹൃദയം സ്വാന്തനപ്പെട്ടു  നിന്റെ ഇല്ലായിമ്മകളിലും ജീവിക്കാന്‍ തീക്ഷണമായ വിരഹം തളം കെട്ടി നില്‍ക്കുമി നോമ്പരങ്ങളുടെ ഏകാന്തതകളില്‍ നിന്നെ ഓര്‍ക്കാറുണ്ട് അപ്പോള്‍ ലോകത്തിന്റെ തിരക്കില്‍ എന്നെ നീ തിരയേണ്ട ഞാന്‍ നിന്റെ തണലായി തന്നെ ഉണ്ടായിരിക്കും എന്നില്‍ നിന്നും എങ്ങിനെ അകലാന്‍ കഴിയും നിനക്ക് നിന്റെ ഹൃദയത്തില്‍ നിന്റെ രസനകളില്‍ മണമായി മാറിയില്ലേ നിന്നാല്‍ എങ്ങിനെ ശ്വാസ നിശ്വാസ ങ്ങളെ നിര്‍ത്താനാകും

കാല ചക്രം

Image
കാല ചക്രം ഉത്തായനത്തിലേക്ക് ഭൂമിചരിക്കുമ്പോള്‍ അവന്റെ മനസ്സു പല എഴുതാപുറങ്ങള്‍ തേടുകയായി,വിശ്വാസത്തിന്‍ അതിരുകള്‍ തിരിക്കും എലുക പ്രക്ക്യാപിത - സമരം നടത്തി വഴിമുടക്കി നില്‍ക്കുന്നു ചവിട്ടി കുഴച്ച മണ്ണിന്റെ മൗനം സൃഷ്ടികള്‍ക്കു അവന്റെ ഗന്ധ൦ പലരും പലതരത്തില്‍ തിരഞ്ഞു ചിലര്‍ക്ക് അധികം വെന്തത്‌ മറ്റുപലര്‍ക്കും കൊട്ടി നോക്കി സ്വരസ്ഥാനം തേടിയിരുന്നു അപ്പോഴും ആ ചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു അടുത്ത പ്രതക്ഷീണ പഥം തേടുന്ന ഭൂയോടോപ്പം

ഇതാണോ നീ പറയാറുള്ളത് ....?

Image
ഇതാണോ നീ പറയാറുള്ളത് ....? നിന്റെ വിടര്‍ന്ന കണ്ണുകളില്‍ നിന്നും ആജീവനാന്തമുള്ള കണ്ണു നീര്‍ തുടച്ചു നീക്കാം സന്തോഷം നിനക്ക് നല്‍ക്കിയിട്ടു കദനങ്ങള്‍ കടം കൊള്ളാം നീ പോയി മറയുമ്പോഴേക്കും നിന്റെ ഓര്‍മ്മകളുമായ് കാലം കഴിക്കാം മറ്റുള്ളവര്‍ക്ക് എന്തറിയാം പ്രണയത്തിന്‍ നോമ്പരത്താല്‍ നീറും ഹൃദയത്തിനെ കുറിച്ച് കരക്ക്‌ നില്‍ക്കുന്നവന് അറിയുന്നില്ലല്ലോ കയങ്ങളിലേക്കു മുങ്ങുന്നവന്റെ  പ്രാണഭയം    വാക്ദാനങ്ങള്‍ ചോരിഞ്ഞ നീ മുറിവുകള്‍ സൗജന്യമായും വേദന സമ്മാനമായും തന്നയച്ചത് മരണത്തിനു മുന്‍മ്പേ നീ എനിക്ക്‌ ശവ ക്കച്ച കൊടുത്തയച്ചുവല്ലോ ഇതാണോ നീ പറയാറുള്ള അനശ്വര പ്രണയം

വെറുതെയല്ലേ ?

Image
വെറുതെയല്ലേ ? നിന്‍ സ്വന്തനമാര്‍ന്ന മൗനം പരിസരത്തെയും സുന്ദരമാക്കുന്നു അനുയോജ്യമായി തോന്നുകില്‍ നിന്റെ ഒരു സായന്തനം കടം കൊള്ളാന്‍ ആഗ്രഹിക്കുന്നു സമ്മതമില്ലയെങ്കില്‍,യുഗങ്ങളോളമെടുത്താലും നിന്‍ ഓര്‍മ്മകളെ മറക്കുവാന്‍ എന്നലാകുകയില്ലല്ലോ നീയറിയുന്നില്ലല്ലോ ഓര്‍മ്മകള്‍ നീര്‍കുമിളകളല്ലോ അതില്‍ സൗന്ദര്യം ഉടഞ്ഞുയമാരുന്നതിന് വെറും നിമിഷങ്ങളേറെ വേണ്ടല്ലോ അറിയുക സ്നേഹമെന്നത് ദൈവികമല്ലോ അതിന്‍ വാസം നിന്നുള്ളിലല്ലോ പിന്നെ എന്തിന് ഈ മജ്ജയും മാംസത്തിനു പിന്നാലെ പായുന്നത് വെറുതെയല്ലേ

ശാപം കിട്ടിയ ജന്മങ്ങള്‍

Image
ശാപം കിട്ടിയ ജന്മങ്ങള്‍ ഏതോ അനുകുലമല്ലാത്തോരു നിമിഷങ്ങളിലായി ജന്മം കൊണ്ടു വേദന കടിച്ചമര്‍ത്തിയും അവഹേളനങ്ങളെ കൈകൊട്ടിയകത്തി സന്തോഷങ്ങളെ വരവേല്‍ക്കാനായി ഓടിനടക്കുമി ചേക്കേറാന്‍ ശിഖരമില്ലാത്ത പറവകള്‍ കണക്കെയിവ അലയുന്നു നമ്മള്‍ തന്‍ യാത്രകളുടെ നടുവില്‍ നാണയ തുട്ടുകള്‍ക്കായി നീങ്ങുന്ന തുടുപ്പുകളറിയുമ്പോള്‍ അറിയാതെ മനക്കണ്ണുകളിറനണിയുന്നു. അറിയുക പുരാണങ്ങളിലോന്നില്‍ ഇവരെ മുന്‍നിര്‍ത്തി ശപഥങ്ങളെ ഉടച്ചുയകറ്റി കരുവാക്കുമ്പോഴും മൗനമായിജീവിതത്തെ മുന്നോട്ടു നയിക്കുമ്പോഴും ഇവര്‍ തന്‍ ദുഖമണപൊട്ടിയൊഴുകുന്നു അവര്‍തന്‍ കുട്ടുകാരുറെ ശവ മഞ്ചമേറിയങ്ങ് രാത്രിയുടെ അന്ത്യയാമാങ്ങളിലാരും കാണാതെ ശവപറമ്പിലേക്ക് കൊണ്ടുപോകുമ്പോള്‍ ചെരുപ്പും കമ്പുമായി ശവത്തിനെ പോതിരെതല്ലി കോപത്തോടെ അലമുറയിട്ട് വിളിച്ചു കുവുന്നു വരിക വേണ്ടയിനിയുമി രുപത്തിലി ഭൂമിയില്‍ ജനിക്ക വേണ്ടഞങ്ങള്‍ തന്‍ മാനത്തെ ഇല്ലാതെയാക്കുവാന്‍ വേണ്ട കേള്‍ക്കേണ്ട ഹിജടയെന്നും ആണും പെണ്ണും കേട്ടവരെന്നുമായി ഉള്ള ശാപ വാക്കുകളിനിയും , ഇവരും ഇശ്വര ശ്രുഷ്ടിയല്ലോ എന്ന് എല്ലാവരും ഒ

മാറ്റങ്ങള്‍

Image
ഇരുപതാണ്ടുക്ക് മുന്‍പ് ഒരു കിണ്ടി വെള്ളം ഞാന്‍ നല്‍കിടാം മിഷ്ടാന്നമായി ഒരു ഊണൂം തുണ് ചാരി നിന്ന് തളിര്‍ വെറ്റില താലവും പിന്നെ ഏറെ നല്‍കുവാന്‍ നീ അത്ര നല്ലവന്‍ എന്ന് തോന്നിയാല്‍ തിരണ്ടും കെട്ടും കുരവയും താളമേളങ്ങളും ഒന്നും നല്‍കിടാന്‍ ശക്തിയില്ല താതനും മാതുലേയനും കൈ പിടിക്കാന്‍ നിനക്ക് മനോബലം ഉണ്ടോ എങ്കില്‍ വരാം ഏതു സ്വര്‍ഗ്ഗ നരകത്തിലും ഇന്ന് ഉണ്ടോ നിനക്ക് ഫ്ലാറ്റും കാറും മൊബൈലും ബാങ്ക് ബാലന്‍സും ഇന്റര്‍നെറ്റും എങ്കില്‍ ഇന്‍ട്രസ്റ്റാണ് കുറച്ചുനാളേക്ക് നമുക്ക് രാപാര്‍ക്കാം

കര്‍മ്മബന്ധങ്ങള്‍

Image
കര്‍മ്മബന്ധങ്ങള്‍ സ്നേഹമെന്ന പാലങ്ങള്‍ പണിതു ചിറകുവച്ചു പറന്നു ഉയരാനുള്ള താവളങ്ങള്‍ യന്ത്ര രാക്ഷസന്‍മാര്‍ക്കു കുടിയിരിപ്പാനുള്ള ഇരുപ്പിടങ്ങളും തണലുവിരിച്ച് ലോകം വിട്ടുയകലും എന്റെ ദുഃഖങ്ങള്‍ കണ്ട് എങ്ങിനെ കടല്‍ തിര തീരത്തെ കണ്ട്കലുന്നുവോ എന്നും പണിതു ഉയര്‍ത്തുവാന്‍ കുട്ടു നിന്ന് സുഖങ്ങള്‍ക്കായി ഒടുവില്‍ അത് ദുഖങ്ങള്‍ക്കുയിടയാക്കിയല്ലോ ഇതിനായി വാങ്ങിയും കൊടുത്തും മടുത്തു ഈ അച്ചാരങ്ങളിനിയും നിഴലുകള്‍ പടരുന്നു മടങ്ങുന്നു ജീവിതമേ ഇനി വേണ്ട ആരുടെയും സഹായങ്ങളും ചുമലുകളും മരണ ശേഷമിത്രയും

നിന്റെ നിറമേത്

Image
നിന്റെ നിറമേത് ആകാശവും കടലും ചേരുന്ന വിശാലതയുടെ നീലിമയില്‍ നിറങ്ങള്‍ ചാലിച്ച് അലിയിക്കുന്ന ശ്യേത നിറങ്ങളിലുടെ കരയേ പുണരുമ്പോള്‍ സൂര്യതാപമേറ്റു തവിട്ടു മങ്ങുമ്പോള്‍ നിന്നിലമര്‍ന്നു പോകുമാകാല്‍പ്പാദങ്ങളെ നോക്കി ചോദിച്ചു പോകുന്നു അറിയാതെ പ്രണയമേ നിന്റെ നിറം അവളുടെ ചുണ്ടിന്റെ ചുവപ്പാണോ നിന്റെ കണ്ണുകളിലുടെ നിഴലിച്ച ആശയുടെ നിറമല്ലേ ഈ പച്ച കാറ്റു തുടുത്തു കുട്ടിയ മേഘ ശകലങ്ങളുടെ ഒത്തു കുടലിലുടെ ഉണ്ടായ നിറമാണോ നിന്റെ പരിഭവങ്ങള്‍ സായം സന്ധ്യയുടെ നിറം മങ്ങി ഇരുളുന്ന നിറമാണോ നമ്മള്‍ തന്‍ വിരഹത്തിന് പകലിന്റെ കിരണങ്ങളുടെ നിറമാര്‍ന്ന സാമീപ്യത്തിനായ് കാത്തു കൊള്ളുന്നു ഞാനും നീയുമകലയായി കൊണ്ട്

മനക്കരുത്ത്

Image
മനക്കരുത്ത് ഉദയ സൂര്യന്റെ നാട്ടുകാരേ തീരം തകര്‍ക്കുന്ന തിരകള്‍ക്കു നല്കിയാ ഓമനപ്പേര് അന്നുമിന്നുമായ് ബിനാമിയായി പിന്‍ തുടരുന്നു നിങ്ങള്‍ തന്‍ ജീവിതത്തെ താറു മാറാക്കിയങ്ങിതാ ലോക കച്ചവടത്തെയും ഒഴുക്കി കളഞ്ഞു ഈ സുനാമിയാല്‍ എന്ത് അഗ്നി പരീക്ഷകളെയും അതി ജീവിക്കുമീ നിങ്ങളെ കണ്ടു പഠിക്കട്ടെ ഇന്ന് ഞങ്ങളും വന്നു എത്രയോ പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മ്മിതമാം യുദ്ധങ്ങളും അതി ജീവിച്ച മനക്കരുത്തിനു മുന്നില്‍ നമോവാകം

എന്റെ ദുഃഖം

Image
എന്റെ ദുഃഖം കൊട്ടക്കയും പറിച്ച് വെടിയും വിട്ട് വളയവും ഉരുട്ടി പറങ്കി മാവിലേറിയും ഒലോലിക്ക ചാമ്പക്ക പേരക്ക പറിച്ചും തിന്നും ഇരുമ്പന്‍ ,വാളന്‍ പുളിയും കീശയില്‍ നിറച്ചു കറമ്പി പെണ്ണിന് കൊണ്ടുകൊടുത്തും ഗോളി കളിച്ചു കള്ളകളി നടത്തിയ ഗോപാലനെ ഗോഷ്ടി കാണിച്ചും തമ്മിതല്ലി ഉടുപ്പിന്റെ കുടുക്കുകള്‍ പൊട്ടിച്ചും അങ്ങാടിയിലെ ചവറില്‍ നിന്നും അരിച്ചു പെറുക്കി തീപെട്ടി പടം പുസ്തകത്തില്‍ ഒട്ടിച്ചും കണക്കു പരിക്ഷയില്‍ കിട്ടിയ പൂജ്യത്തെ ആരും കാണാതെ ടൌസറില്‍ തുടച്ചും പിന്നെ കാക്ക തണ്ട് വച്ച് സ്ലേറ്റു തുടച്ചും മാഷിന്റെ അടിയെ പേടിച്ചു പാണല്‍ ചെടിയെ കെട്ടിയും മഴയില്‍ തെറ്റി തെറിപ്പിച് ഇരട്ട പേര് വിളിച്ചും ഓലപന്തും തുണിപന്തും കളിച്ചും ചിരിച്ചു തിമിര്‍ത്തും നെഞ്ചത്ത്‌ അടുക്കി പിടിച്ച പുസ്തക കെട്ടും മറുകയ്യി നിക്കറില്‍ പിടിച്ചു കൊണ്ട് പള്ളികുടത്തിന്റെ ഉപ്പു മാവും പാലിന്റെ നിരയേ ലക്ഷമിട്ടുയുള്ള ഓട്ടവും ഒരു വട്ടയിലക്കായി ഉള്ള കുട്ടുകെട്ടും അങ്ങിനെ പലതും ഒന്നുമേ ഇന്ന് തിരികെ വരില്ലല്ലോ എന്ന് ഓര്‍ത്ത്‌ ദുഖിക്കുന്നു ഞാനിന്നു

നീ മാത്രമെന്തേ

Image

തേങ്ങലുകള്‍

Image

നിനക്ക് ശുഭരാത്രി

Image
നിനക്ക് ശുഭരാത്രി വിരഹം എന്നെ വെട്ടായുടുമ്പോള്‍ നിന്നെ വിളിക്കാന്‍ ഓര്‍മ്മകളിലുടെ മുതിരാറുണ്ട്‌ ഒടുവില്‍ നക്ഷ്ത്രങ്ങലോടു നിന്നെ കുറിച്ച് പറയുകയും എല്ലാമറിയാമെന്നുയവ കണ്ണ് ചിമ്മിക്കാട്ടുകയാകുമ്പോള്‍ ഉറക്കത്തില്‍ എന്റെ കനവുകളില്‍ നീ വരികയോ ഇല്ലയോയെങ്കിലും നിനക്കായി കാത്തിരിക്കാറുണ്ട് ഇപ്പോള്‍ സ്വപ്നം കാണുവാനായി ഞാന്‍ ഉറങ്ങുന്നു ,നിനക്ക് ശുഭരാ

വനിതാ ദിനമിന്ന്‍

Image
                                                                                      വനിതാ ദിനമിന്ന്‍ തീ നിന്നെ കാക്കാന്‍ സ്ത്രീ നിന്നെയടിമയാക്കി കാഞ്ചന ഭൂഷണാതികളാല്‍ മയക്കി ദുര്‍ഭലയാക്കി പുരുഷ മേഥാവിത്യത്തിന്‍ പരുഷ വാക്കുകളാല്‍ നട്ടെല്ലും വാരിയെല്ലി നിന്നും ജന്മമെടുത്തു എന്ന കപട കഥകളാല്‍ മുടുപടമണിയിച്ചു നിന്നെ മോഷണ ചൂഷണ മോചന ദ്രവ്യമാക്കി വിവസ്ത്രയാക്കിയിന്നു കട കമ്പോള നിരത്തിലും ദൃശ്യനയന ഭോഗ വസ്തുവാക്കി നീയെന്ന ധനത്തെ ക്രയവിക്രയമാക്കി ചാരിത്രമെന്ന ചാട്ടുളിയാല്‍ ചകിതയാക്കി നീയില്ലയെങ്കില്‍ ഇല്ല ഒരുവനും ജന്മ പുണ്യങ്ങളെന്നുയറിയാതെ പീടനങ്ങള്‍ക്കു ഇരയാക്കിയി പ്രലോഭനങ്ങള്‍ ഇനിയെത്രനാള്‍ തുടരുമി കാപട്യങ്ങലിനിയുമൊരുയറുതി വരുത്തു, ഉണരൂ ഉയരട്ടെ നിന്‍ ശബ്ദം ഇനിമേല്‍ ഈ വനിതാ ദിനത്തിലുടെയെങ്കിലും

ഇന്ന് എവിടെ..?

ഇന്ന്  എവിടെ..? നീ തന്ന രാവിന്റെ മധുരിമയെവിടെ     നീ തന്ന പകലിന്റെ മോഹങ്ങളേവിടെ  ജന്മ ദുഖങ്ങള്‍ മറക്കുന്ന സായം സന്ധ്യകളെവിടെ  നിന്നിലെക്കുയലിയുമാ സ്വപ്നസായകങ്ങളെവിടെ  സയുജ്യമടഞ്ഞ നിന്‍ പുഞ്ചിരി പൂകളിന്നെവിടെ  നേര്‍ത്ത ശീല്‍ക്കാരങ്ങളോടുങ്ങും മൗനമിന്ന് യെവിടെ വിശക്കുന്ന കുന്നിന്റെ താഴ്വാരങ്ങളില്‍  വിളയുമാ സഞ്ജീവനിയെവിടെ  സഞ്ചാരപദങ്ങളില്‍ വിരിയുമാ - തുമ്പയും തെച്ചിയും നല്‍കുമാ കാഴ്ച്ചകളിന്നെവിടെ   വികാരങ്ങള്‍ പൂത്തുനില്‍ക്ക്മാ മേടും  താഴ്വാരങ്ങളിലെ     ജലപുളിനങ്ങലുമെവിടെ  നിന്നെ അമ്മയായി സഹോദരിയായി  അനുജത്തിയായി മകളായി കാണുമാ സന്മാര്‍ഗ്ഗ  ചിന്തകളിന്നെവിടെ നിന്നിലുറങ്ങുമി സത് ചിന്തകള്‍  ഉണര്‍ത്തിടിന കവികുല  ജാലങ്ങലെവിടെ പ്രതികരണങ്ങള്‍ വേറും വില്‍പ്പന ചരക്കായി  മാറുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ  ഉണരും ശബ്ദങ്ങളിന്ന്  എവിടെ             

നഷ്ടങ്ങള്‍ നേട്ടങ്ങള്‍

നഷ്ടങ്ങള്‍ നേട്ടങ്ങള്‍ നിന്നെ പിരിഞ്ഞു ഞാനങ്ങു എത്രയോ കാതമകലേയാണു നീ എനിക്കു ഏകിയ മധുരച്ചവര്‍പ്പുകളും മോഴികളിന്നില്ല എന്നാലും എന്നില്‍ നിന്നും നിന്നെ അപഹരിച്ച രാവണനാം കാലമേ നീ ഇത്ര ക്രുരനാണോ നിനക്കായി പൊഴിക്കാന്‍ ഇനി കണ്ണു നീരില്ല ഇനി ഞാന്‍ പരിണയിക്കട്ടെ വേറൊരു മോബയിലിനെ ================================================================== ഇന്നലെ ഞായറാഴിച്ച ലോക്കല്‍ ട്രെയിനില്‍ നഷ്ടപ്പെട്ടു പോയ എന്റെ കോര്‍ബി പ്രോ മൊബൈല്‍ ഫോണിനു ഈ കവിത സമര്‍പ്പണം please send your mobile number to my email id my id is grkaviyoor@gmail.com

വളര് വളരെ

Image
വളര് വളരെ നാളെയികരങ്ങളിലല്ലോ നക്ഷത്ര സഞ്ചയങ്ങളിലേക്ക് യാത്ര തിരിക്കുവാനുള്ള കരുത്തു ഉണ്ടാവേണ്ടത് അതെ എല്ലാം സുരക്ഷിതമാകേണ്ടത് നിന്റെ കരങ്ങളിലെ ശക്തിയുണ്ടാകട്ടെ കൈ പിടിച്ചു നടക്കുന്നവരെ ഓര്‍ക്കുകയും അത്താണിയും ആകേണ്ടതുണ്ട് ,നിന്നെ കണ്ടു ഞാന്‍ സുരക്ഷിതന്‍ എന്നു കൃതജ്ഞനായി ------------------------------------------------------- --------------------------------------------------------- '' കുഞ്ഞു കാലു വളുരു വളരെ കുഞ്ഞു കൈ വളര് വളരെ"

വിരഹവും രേഖയും

വിരഹം ഹൃദയത്തില്‍ അതെ മനസ്സില്‍ ആഗ്രഹങ്ങളുടെ കലവറ ഒരുക്കി സ്നേഹം ഉള്ളിലൊതുക്കി കല്ലും മുള്ളും നിറഞ്ഞ ഒതുക്കുകള്‍ കൈയ്യാലകള്‍ ഇറങ്ങി  ചെത്തുവഴിയിലുടെ തിരഞ്ഞ് ഉള്ള നടത്തത്തില്‍ ഇതു  തിരിവിലോ മറവില്‍ നിന്നോ ആവോ  ഇനിയവള്‍  കടന്നു വരിക രേഖ നീണ്ടതും  ഋജുവും    തിരുവുകളും നിറഞ്ഞ  രേഖകളാം  വഴി ത്താരകളിലുടെ  മുന്നേറവേ അറിയാതെ  ഉള്ളം  കൈയ്യില്‍ ഉറ്റുനോക്കുമ്പോള്‍ ഒരിക്കലും അവയെ  വിശ്വാസമില്ലാതെയാകുന്നു  ഭാവിയെ കുറിച്ച് പറയുന്നവനോട്     കൈയ്യില്ലാത്തവാന്‍ എന്ത് ഭാവിയാണ് ചോദിക്കുക  

മുന്ന് ചെറു കവിതകള്‍

പൂക്കളോട് എന്തിനുയേറെ    സൗഹാര്‍ദ്ദം പൂക്കളോട് പട്ടു പോകുമല്ലോ ഇവയോക്കെ കുട്ടുകുടുകില്‍ മുള്ളുകളോട് ആകാമല്ലോ  ഒന്നുമില്ലയെങ്കില്‍ തറച്ചു കയറിയതായി  ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കുമല്ലോ  എങ്കിലും നീ തന്ന് അകന്ന മണം മറക്കില്ലല്ലോ    *************************************************** മണലിലെ പേരെഴുത്തുകള്‍    മണലില്‍  എഴുതുകയില്ലല്ലോ പേര് ഒരിക്കലും എഴുതിയാലും മാഞ്ഞു പോകുമല്ലോ താങ്കള്‍ പറയും കല്ലോളം കടിനമല്ലോ നിന്‍ ഹൃദയം എന്നാല്‍ കല്ലുകളില്‍ എഴുതപ്പെടുന്ന പേരുകള്‍ മായുകയില്ലല്ലോ ********************************************************************* പ്രണയം ലേലത്തില്‍   മോഹങ്ങളിവിടെ വില്‍ക്കപ്പെടുമ്പോള്‍ പ്രണയം ലേലം വിളിക്കപ്പെടുമ്പോള്‍ കാലത്തിന്റെ പാചിലിലകപ്പെട്ടു ഉഴലുമ്പോള്‍ നമ്മെ മുദ്ര കുത്തിടുന്നു നീ കുടിയനാണ്ന്നു     

അരികിലില്ലയെങ്കിലും

Image
അരികിലില്ലയെങ്കിലും   വിരിയുന്ന സ്വപ്നങ്ങളോക്കവേ   പിരിയാനാകാത്ത നിന്‍ സാമീപ്യ മറിഞ്ഞു ഞാനെന്നുമേ ലാളിത്യമാര്‍ന്ന നിന്‍ ചിരിയില്‍ ലാഖവ മാനസനായി മരുവുന്നു അകലെയായിയെങ്കിലുമറിയുന്നുവോ  നീയെന്‍ അകതാരിലാര്‍ത്തു   വരുമി പ്രണയ കടലിന്‍  തിരകളാല്‍ തൊട്ടു നീയകലുമ്പോഴും  തിരയുന്നു ഓര്‍മ്മകളുടെ   ചെപ്പിലായി നല്‍കിയകന്നൊരു  സന്തോഷത്തിന്‍ ദിനങ്ങളോക്കവേ  അരികിലില്ലയെങ്കിലും        

കേമന്‍

Image
കേമന്‍ അന്‍പുള്ളതെല്ലാം   അമ്പലത്തില്‍ കൊടുത്തേന്‍  നന്‍പരെല്ലാമറിയുകില്‍    നന്മവരട്ടെയെന്നു കരുതി  ചെയ്യ്തതെല്ലാം ചൊല്ലുകില്‍  ചെങ്കുത്തായി വീണ പോലെയാകുകയില്ലേ  കലര്‍പ്പേറിയ ദുഖമോക്കെ  കടലുപോലെയെറിയപ്പോള്‍   അറിയാതെ   കൈ രണ്ടും കുമ്പിട്ടു പോയിയെന്നു കരുതിയില്ലല്ലോ  വെമ്പിടാതെ ചൊല്ലുന്നു   വമ്പന്മാര്‍യറിക വാലും ആളും മുളക്കുന്നത്‌ വര്‍ഷങ്ങലായാലുമി  തണലും വളവും നിവരുകയില്ലല്ലോ കരുതലുകളെത്രയായാലുമി    പുരപുറത്തു   തന്നെയല്ലോ   നാണം മറക്കുന്നത് ഉണങ്ങുന്നത് ഞാനാണ് കേമനെന്നും പ്രാണി പോലും പ്രമാണിയായ്     മാറുവാന്‍ ശ്രമിക്കുന്നയിന്നിന്റെ അല്ല ഉലകം ഉള്ള കാലം മുതല്‍  അങ്ങിനെയല്ലോ പിന്നെ  ഞാനാരു   കേമന്‍ എന്നുയെണ്ണുമ്പോള്‍ നിങ്ങളാരുമില്ലല്ലോ മേല്‍ പറഞ്ഞ  കൂട്ടത്തില്‍ ഭാഗ്യമെന്നു കരുതുമ്പോഴായി   അളമുട്ടുകില്‍ കടിക്കുന്നത്  കൊതുകായാലുമിന്നു മരണമെന്ന്  ഉറപ്പു തന്നെയെന്നു പറയാതെ കാര്യമില്ലല്ലോ കേമന്മാരെ            

നീ അറിയുനുണ്ടോ ????!!!!!!

Image
നീ അറിയുനുണ്ടോ ????!!!!!! മത്സരിച്ചു ഞാനും അവനും വരണ്ട ഭൂവിതില്‍ കിട്ടിയില്ല തിരഞ്ഞു നിന്‍ നാഭി ചുഴികളില്‍ നിരാശനായി മടങ്ങുമ്പോള്‍ നിന്‍ നയനത്തില്‍ കനിവുകള്‍ കാത്തു അലിവുകള്‍ തേടി യാത്രകളില്‍ കമ്പില്‍ നൂലും കോര്‍ത്ത ചുണ്ടയില്‍ പ്രണയമെന്ന ഇരയ്യിട്ടു പിടിക്കാന്‍ നിന്‍ ചുണ്ടില്‍ വിരിയും മത്സ്യങ്ങള്‍ക്കായി നീ ഇത് അറിഞ്ഞിട്ടും അറിയാതെ എന്തെ ഇങ്ങിനെ ....????!!!!

നീറ്റലുകള്‍

Image
എഴുത്ത് എന്ത് എഴുതിയാലും ഓരോ വാചകങ്ങളുടെ പിറവിയാല്‍ കരയട്ടെ ചിരിക്കട്ടെ തുലികയും എന്തായാലും അതു കണ്ട് നിന്റെയും മനമെന്നോടു അടുക്കട്ടെ മറ്റുള്ളവര്‍ അസൂയപ്പെടട്ടെ *********************************************************** ഈ രാത്രിയെന്തേ ഇത്ര വിരസമാര്‍ന്നത് എന്തിനു എല്ലാവരും പഴിക്കുന്നു ഇതിന്റെ മായാവിലാസത്തെ അതെ ഈ ഭാഗ്യത്തെ കൈ യ്യെത്തി പിടിക്കുവാന്‍ പറ്റാത്തതിനെ എന്തിനു നാം അറിയാതെ മോഹിച്ചു പോകുന്നത് ***************************************************************************** സൃഷ്ടി കര്‍ത്താവ് ഈ പ്രണയത്തെ സൃഷ്ടിച്ചപ്പോള്‍ അദ്ദേഹവും ഇതിന്‍ സ്വാദ് നോട്ടി നുണഞ്ഞു കാണുമല്ലോ എന്നാലും നമ്മുടെ നിലയെവിടെ നില്‍ക്കുന്നു ഈ ഈശ്വരനും പ്രണയത്തിന്‍ മുന്‍മ്പില്‍ മുട്ടു കുത്തി കണ്ണു നീര്‍ പോഴിച്ചിരിക്കുമല്ലോ?!!!

ശിവ ശിവ

Image
ശിവ ശിവ സമത്വ സുന്ദരമല്ലേ എല്ലാം ഇന്ന്‍ പാര്‍വ്വതി മാറും തയ്യാറാകാത്തതിനാലും എല്ലാത്തിനും മറു മരുന്നുകള്‍ കണ്ടുപിടിച്ചതിനാലും ഉറക്കമിളക്കാന്‍ ആരും തയ്യാറാകാത്തതിനാലും ഇന്ന് ശിവ രാത്രി യുമില്ല നീല കണ്ഠന്‍മാരുമില്ല എല്ലാം സത്യം ശിവം സുന്ദരം അല്ലാതെ എന്ത് പറയേണ്ടു കാലമേയറിക നിന്‍ കോലമേ എത്ര വിചിത്രമിത് തനി നിറം ആര് അറിവു അര്‍ത്ഥ നാരീശ്വരാ ശിവ